ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Sunday, December 19, 2010

കേരള കോണ്‍ഗ്രസ്(എം) വികസന കൂട്ടായ്മ നടത്തി

കേരള കോണ്‍ഗ്രസ്(എം) വികസന കൂട്ടായ്മ നടത്തി ക



ായംകുളം: സി.പി.എമ്മിനും പാര്‍ട്ടിനേതാക്കള്‍ക്കും ധനസമാഹരണത്തിനുള്ള ഉപാധിയാക്കി ഭരണത്തെ മാറ്റിയതാണ് നാടിന് വികസനമുണ്ടാകാത്തതിനുകാരണമെന്ന് കേരളകോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി എ.സി.മാത്യു എടയാടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വികസന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.ജോസഫ് ജോണ്‍, സന്തോഷ് ഇട്ടി, വി.സി.കുര്യന്‍, തോമസ്‌കൊപ്പാറ, ബി.ആര്‍.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനമില്ലാതെ ചിലനേതാക്കന്മാര്‍ ഏകപക്ഷീയമായി തീരുമാനിച്ച വികസന കൂട്ടായ്മ ബഹിഷ്‌കരിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഉസ്മാന്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.തോമസ് എം.മാത്തുണ്ണി ജില്ലാപ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും കൂട്ടായ്മയില്‍ പങ്കെടുക്കാത്തത് ഏകപക്ഷീയ നിലപാടിനുള്ള തിരിച്ചടിയാണെന്നും ഉസ്മാന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) വികസനക്കൂട്ടായ്മ ഉദ്ഘാടനം 20 ന്

കേരള കോണ്‍ഗ്രസ് (എം) വികസനക്കൂട്ടായ്മ ഉദ്ഘാടനം 20 ന്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ആവിഷ്‌കരിച്ച സമൃദ്ധകേരളം സംതൃപ്തകേരളം പരിപാടിയുടെ ഭാഗമായുള്ള വികസനക്കൂട്ടായ്മകളുടെ സംസ്ഥാനതല ഉദ്ഘാടനം 20 ന് എറണാകുളം കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ നടക്കും. പാര്‍ട്ടിചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും.

Monday, December 6, 2010

കേരളാ കോണ്‍ഗ്രസ്‌ വികസന മാസ്‌റ്റര്‍പ്ലാന്‍ പ്രഖ്യാപിക്കും: കെ.എം. മാണി

കോട്ടയം: സമൃദ്ധകേരളം, സംതൃപ്‌ത കേരളമെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ വികസന നിര്‍ദേശങ്ങളടങ്ങിയ മാസ്‌റ്റര്‍പ്ലാനടങ്ങുന്ന കേരളാ കോണ്‍ഗ്രസ്‌ (എം) മാനിഫെസ്‌റ്റോ, പഞ്ചായത്തുതല വികസന കൂട്ടായ്‌മകള്‍ക്കുശേഷം പ്രഖ്യാപിക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി.

കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലായിരിക്കും സംസ്‌ഥാന വികസന രേഖയായി പാര്‍ട്ടി പുറത്തിറക്കുന്ന മാനിഫെസ്‌റ്റോയെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോ ണ്‍ഗ്രസ്‌ (എം) ജില്ലാ നേതൃത്വ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ ഇ.ജെ. ആഗസ്‌തി അധ്യക്ഷതവഹിച്ചു.

ജോസ്‌ കെ. മാണി എം.പി, പി.സി. ജോര്‍ജ്‌ എം.എല്‍.എ, ജോയി ഏബ്രഹാം, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, എന്‍. ജയരാജ്‌ എം.എല്‍.എ, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, വക്കച്ചന്‍ മറ്റത്തില്‍, സ്‌റ്റീഫന്‍ ജോര്‍ജ്‌, ടി.വി. ഏബ്രഹാം, ഏലിയാസ്‌ സഖറിയാ, ബേബി ഉഴുത്തുവാല്‍, എം.എസ്‌. ജോസ്‌, വിജി എം. തോമസ്‌, സണ്ണി തെക്കേടം, മാലേത്തു പ്രതാപചന്ദ്രന്‍, വി.ഡി. വത്സപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Friday, November 26, 2010

കേരളവികസനത്തിന് പുതിയ പദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം)

കേരളവികസനത്തിന് പുതിയ പദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം)
ആലുവ: കേരളത്തിന്റെ സമഗ്രവികസനത്തിനായി 'സമൃദ്ധകേരളം സംതൃപ്ത കേരളം' വികസന അജണ്ടയുമായി കേരള കോണ്‍ഗ്രസ്(എം) രംഗത്തു വന്നു. ആലുവയില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.എം.മാണി പദ്ധതി പ്രഖ്യാപിച്ചു.

500 പഞ്ചായത്തുകളില്‍ പാര്‍ട്ടിനേതാക്കളെയും ജനപ്രതിനിധികളേയും വികസന തല്‍പ്പരരായ ജനങ്ങളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

മാലിന്യനിര്‍മാര്‍ജനം, ജൈവകൃഷി, ജലസുരക്ഷ, ഭക്ഷ്യകര്‍ഷകസുരക്ഷ, വിനോദസഞ്ചാരം, നീതിനിഷ്ഠവികസനവും, ദുര്‍ബലവിഭാഗങ്ങളുടെ മുന്നേറ്റവും ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, യുവജനക്ഷേമം എന്നീ മേഖലകളില്‍ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. ഇതിനായി വികസനകൂട്ടായ്മകളിലൂടെയും കൂട്ടായ ചര്‍ച്ചകളിലൂടെയും ഉയരുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പദ്ധതി തയ്യാറാക്കുക. പദ്ധതി കേരളകോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോയുടെ മുഖമുദ്രയുമായിരിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. 'സമൃദ്ധകേരളം സംതൃപ്തകേരളം' പദ്ധതി യുഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരളയാത്രയ്ക്ക് സഹായകരമായ വേദിയൊരുക്കലാകുമെന്നും കെ.എം. മാണി അവകാശപ്പെട്ടു.

മുന്‍ഗണനാക്രമത്തില്‍ വികസനാവശ്യങ്ങളെ വിലയിരുത്തി സംസ്ഥാനത്തിന് വികസന അജണ്ട തയ്യാറാക്കി 14 ജില്ലകളിലും വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതിക്ക് തുടക്കമിടുക.

സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.ജെ. ജോസഫ്, പി.സി. ജോര്‍ജ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, തോമസ് ചാഴിക്കാടന്‍, തോമസ് ഉണ്ണിയാടന്‍, ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

മണ്ടത്തരമെന്ന് കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് പരസ്യമായി ആവശ്യപ്പെട്ടു

മണ്ടത്തരമെന്ന് കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് പരസ്യമായി ആവശ്യപ്പെട്ടു

ചങ്ങനാശ്ശേരി: അടുത്ത തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ്-ഐ പരസ്യമായി ആവശ്യപ്പെട്ടു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഓമനാ ജോര്‍ജ് എന്നിവര്‍ക്ക് കോണ്‍ഗ്രസ് ഹൗസില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ജെ. ജയിംസ് അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടോമി ചങ്ങങ്കരിയാണ് സംഘടനാ തലത്തില്‍ നേരത്തെ ഉന്നയിച്ച ആവശ്യം പരസ്യമായി പ്രഖ്യാപിച്ചത്. യൂണിയന്‍ സംഘാടകരായ പി.എന്‍. നൗഷാദ്, വി.എ. അബ്ദുള്‍സലാം, തോമസ് അക്കര, ബിജി മൂലയില്‍, പി.എം. ജോഷ്വാ, മേരിക്കുട്ടി ചാക്കോ, ജിജി പോത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എന്നാല്‍, കോണ്‍ഗ്രസ്സിന്റെ ആവശ്യം മണ്ടത്തരവും ബാലിശവുമാണെന്ന് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ പ്രതികരിച്ചു. യു.ഡി.എഫ്. സംസ്ഥാന നേതൃത്വമാണ് സീറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ്സിന് പുതുപ്പള്ളി പോലെയാണ് കേരള കോണ്‍ഗ്രസിന് ചങ്ങനാശ്ശേരിയെന്ന് അദ്ദേഹം പറഞ്ഞു.

Tuesday, November 23, 2010

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട്‌ കര്‍ഷക യൂണിയന്‍ (എം) ധര്‍ണ Innu

കോട്ടയം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കര്‍ഷക യൂണിയന്‍ (എം) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നാളെ കര്‍ഷക ധര്‍ണ നടത്തും.

കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി ഓഫീസില്‍നിന്നു ജാഥയായി എത്തുന്ന പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം ഹെഡ്‌പോസ്‌റ്റോഫീസ്‌ പടിക്കല്‍ ധര്‍ണ നടത്തുമെന്നു സംസ്‌ഥാന പ്രസിഡന്റ്‌ മാത്യൂസ്‌ സ്‌റ്റീഫന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ധര്‍ണ ഉദ്‌ഘാടനം ചെയ്യും. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും.

ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതുകൊണ്ട്‌ പ്രയോജനമില്ലെന്നും അന്യസംസ്‌ഥാനങ്ങളില്‍നിന്നെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും വലിയ അളവില്‍ ഈ മാരകവിഷം തളിച്ചിട്ടുള്ളതിനാല്‍ രാജ്യമാകെ നിരോധനമാണു ആവശ്യമെന്നും കര്‍ഷക കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു. 14 ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലം ആസ്‌ഥാനങ്ങളിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കര്‍ഷക സംഗമങ്ങള്‍ നടത്തും.

സംസ്‌ഥാന ജനറല്‍ സെക്രട്ടറി റെജി കുന്നംകോട്‌, വിജി എം. തോമസ്‌, മാലേത്ത്‌ പ്രതാപചന്ദ്രന്‍, സാം ഈപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, October 6, 2010

ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

കോട്ടയം ജില്ല പഞ്ചായത്ത്‌
കേരള കോണ്‍ഗ്രസ്‌ പതിനൊന്നു സീറ്റുകളില്‍ മത്സരിക്കുന്നു ...

കടുത്തുരുത്തി: ജോസ് പുതന്കാല ( കെ കോ ജില്ല സെക് )
വെല്ലൂര്‍: കെ എ അപ്പച്ചന്‍
കുറവിലങ്ങാട് : മിനി ബാബു ( വനിതാ സംവരണം)
ഏറ്റുമാനൂര്‍ : ജോസ്മോന്‍ മുണ്ടക്കല്
അതിരമ്പുഴ :സാലിമ്മ ജോര്‍ജ്
പൂഞ്ഞാര്‍ : ദീനാമ്മ ഫ്രാന്‍സിസ്
ഈരാറ്റുപേട്ട : നിര്‍മല ജിമ്മി
കാഞ്ഞിരപ്പള്ളി : മറിയാമ്മ ജോസഫ്‌
ഭരണങ്ങാനം : സജി മഞ്ഞകടംബില്‍
കങ്ങഴ : ഉഴ വിജയന്‍
തിക്കൊടിതാനം : ലാളിമ്മ ചാക്കോ

Idukki Jilla panchayth
സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും കേരള കോണ്‍ഗ്രസ് (എം)ല്‍ ഏകദേശധാരണയായിട്ടുണ്ട്.

ഇതുപ്രകാരം

മുരിക്കാശേരിയില്‍ ഷൈനിസജി,
നെടുങ്കണ്ടത്ത് കെ.എം. മുരളി,
കട്ടപ്പനയില്‍ മേരിക്കുട്ടി തോമസ്,
മൂലമറ്റത്ത് എം. മോനിച്ചന്‍,
കരിങ്കുന്നത്ത് ഷീലാസ്റ്റീഫന്‍ എന്നിവരാണ് ജനവിധിതേടുക.

Wednesday, September 22, 2010

കേരളാ കോണ്‍ഗ്രസ്‌ പിസി തോമസ്‌ ഗ്രൂപ്പ്‌ പിളര്‍പ്പിലേക്ക്‌?

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ പി.സി. തോമസ്‌ വിഭാഗം പിളര്‍പ്പിലേക്ക്‌. പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്‌റ്റ്യനാണ്‌ വിമത പക്ഷത്തിന്റെ നേതാവ്‌ . പി.സി. തോമസിന്റെ ഏകാധിപത്യപരമായ നിലപാടുകളെ എതിര്‍ക്കുകയാണെന്നാണ്‌ വിമതരുടെ വാദം. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ഗ്രേസമ്മ മാത്യൂവിനെ പിഎസ്സിയിലേക്ക്‌ തോമസ്‌ ശുപാര്‍ശ ചെയ്‌തതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം. ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വന്നപ്പോഴാണത്രേ പാര്‍ട്ടിയുടെ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള അറിഞ്ഞത്‌ . തുടര്‍ന്ന്‌ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ജോസ്‌ ചെമ്പേരിയെ ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. പ്രകോപിതനായ ചെയര്‍മാന്‍ തോമസ്‌ അദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു.

സസ്‌പെന്‍ഷനെ തമാശയെന്നാണ്‌ ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ വിശേഷിപ്പിച്ചത്‌ . തനിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല. നടപടി പിന്‍വലിക്കാതെ വിട്ടുവീഴ്‌ച്ചയ്‌ക്കില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ജോര്‍ജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതില്‍ സുരേന്ദ്രന്‍ പിളളയ്‌ക്കും അമര്‍ഷമുണ്ട്‌ . എന്നാല്‍ അച്ചടക്കം ലംഘിച്ചതിനാണ്‌ നടപടിയെന്നാണ്‌ തോമസിന്റെ വാദം.

ജോസഫ്‌ ഗ്രൂപ്പിനെ തോമസ്‌ പിളര്‍ത്തിയതു സെക്രട്ടറി ജനറല്‍ എന്ന സ്‌ഥാനത്തിരുന്നാണ്‌ .

- മംഗളം

Wednesday, September 15, 2010

തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയം: കെ.എം.മാണി

കോട്ടയം: വിവിധ മേഖലകളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് കാലാനുസൃതമായ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി കുറ്റപ്പെടുത്തി.

കെ.ടി.യു.സി. (എം) സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ ബാധിക്കുന്നത് തൊഴിലാളികളെയാണ്. എന്നാല്‍, തൊഴിലാളിക്ഷേമം പറയുന്ന ഇടതുമുന്നണിക്കാര്‍ വിലക്കയറ്റം തടയുന്നതിന് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ബേബി പതിപ്പള്ളി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ., ടി.വി.അബ്രഹാം, പി.ടി.ജോസ്, പൗലോസ് മേനാച്ചേരി, ഇ.കെ.ഹസന്‍കുട്ടി, വിജി എം.തോമസ്, ജോസ് പുത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.

ബേബി പതിപ്പള്ളി കെ.റ്റി.യു.സി.(എം) പ്രസിഡന്റ്

ബേബി പതിപ്പള്ളി കെ.റ്റി.യു.സി.(എം) പ്രസിഡന്റ്


കോട്ടയം: കെ.റ്റി.യു.സി.(എം) സംസ്ഥാന പ്രസിഡന്റായി ബേബി പതിപ്പള്ളിയെ(ഇടുക്കി) തിരഞ്ഞെടുത്തു.

യൂത്ത് ഫ്രണ്ട്(എം) ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോട്ടയത്തുനടന്ന തിരഞ്ഞെടുപ്പ്‌യോഗത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

മാത്യു സ്റ്റീഫന്‍ കര്‍ഷകയൂണിയന്‍ (എം) പ്രസിഡന്റ്

മാത്യു സ്റ്റീഫന്‍ കര്‍ഷകയൂണിയന്‍ (എം) പ്രസിഡന്റ്

കോട്ടയം: കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റായി മാത്യു സ്റ്റീഫനെ തിരഞ്ഞെടുത്തു. ഉടുമ്പന്‍ചോല, ഇടുക്കി നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് എം.എല്‍.എ. ആയിട്ടുണ്ട്. ഔഷധി ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

Wednesday, September 8, 2010

മന്ത്രി ഗുരുദാസന്‍ രാജിവയ്ക്കണം-കെ.എം. മാണി

മന്ത്രി ഗുരുദാസന്‍ രാജിവയ്ക്കണം-കെ.എം. മാണി

കോട്ടയം: വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എകൈ്‌സസ് മന്ത്രി പി.കെ.ഗുരുദാസന്‍ രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ. ആവശ്യപ്പെട്ടു.

'സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ വ്യാജമദ്യം വ്യാപകമായി വില്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. വ്യാജമദ്യ നിര്‍മ്മാണത്തിനും വിതരണത്തിനും കൂട്ടുനിന്ന എകൈ്‌സസ് വകുപ്പും സര്‍ക്കാരുമാണ് ദുരന്തത്തിന്റെ ഉത്തരവാദികള്‍.

കുറ്റിപ്പുറത്ത് വിഷക്കള്ള് നിര്‍മ്മിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും നിസ്സംഗത പ്രകടിപ്പിച്ചത് ക്രിമിനല്‍ കുറ്റമാണ്. സ്​പിരിറ്റ് മാഫിയയുടെയും വ്യാജമദ്യലോബിയുടെയും തടവറയില്‍ കഴിയുന്ന സംസ്ഥാനസര്‍ക്കാര്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കെ.എം.മാണി കുറ്റപ്പെടുത്തി.

ന്യൂസ്‌പേപ്പര്‍ ഇറക്കുമതിത്തീരുവ എച്ച്.എന്‍.എല്‍. അധികൃതരുടെ ആവശ്യം ചര്‍ച്ച ചെയ്യും- കേന്ദ്രമന്ത്രി

ന്യൂസ്‌പേപ്പര്‍ ഇറക്കുമതിത്തീരുവ എച്ച്.എന്‍.എല്‍. അധികൃതരുടെ ആവശ്യം ചര്‍ച്ച ചെയ്യും- കേന്ദ്രമന്ത്രി


കടുത്തുരുത്തി: ന്യൂസ് പേപ്പറിന്റെ ഇറക്കുമതിത്തീരുവ വെയ്സ്റ്റുപേപ്പര്‍ ഇറക്കുമതി ത്തിരുവയ്‌ക്കൊപ്പം ആക്കണമെന്ന എച്ച്.എന്‍.എല്‍. അധികൃതരുടെ ആവശ്യം അനുഭാവംപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വിലാസ് റാവു ദേശമുഖ് പറഞ്ഞു.

വെള്ളൂര്‍ എച്ച്.എന്‍.എല്‍. ഫാക്ടറി സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2007-2009ലെ സ്ഥിരം തൊഴിലാളികളുടെയും നാലു മാസമായിട്ടുള്ള കരാര്‍ത്തൊഴിലാളികളുടെയും ശമ്പളം ലഭ്യമാക്കാനും എച്ച്.എന്‍.എല്ലിന്റെയും, എച്ച്.പി.സി.യുടെയും ശമ്പളം ഏകീകരിക്കാനും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ പ്രസംഗം നടത്തിയ ജോസ് കെ.മാണി എം.പി. മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ക്കായിരുന്നു മന്ത്രി പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ആന്‍േറാആന്റണി, മോന്‍സ് ജോസഫ് എം.എല്‍.എ. ചെയര്‍മാന്‍ എസ്.എന്‍. ഭട്ടാചാര്യ, എം.ഡി. എം.വി. നരസിംഹറാവു, ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി ടി.ഗോപിദാസ് എന്നിവര്‍ സംസാരിച്ചു.

റോഡുകളുടെ തകര്‍ച്ച; കേരള കോണ്‍ഗ്രസ് (എം)ന്റെ മാര്‍ച്ച് 18ന്

റോഡുകളുടെ തകര്‍ച്ച; കേരള കോണ്‍ഗ്രസ് (എം)ന്റെ മാര്‍ച്ച് 18ന്

വൈക്കം: തലയോലപ്പറമ്പ്-വൈക്കം, വൈക്കം-വെച്ചൂര്‍ റോഡുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി 18ന് ജനകീയ മാര്‍ച്ച് നടത്തും. തലയോലപ്പറമ്പില്‍ നിന്ന് വൈക്കത്തേക്കാണ് മാര്‍ച്ച്.

നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എ. അപ്പച്ചന്‍, ജില്ലാ വൈസ്​പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, തര്യന്‍ മാത്യൂസ്, ടി.വി. ജോസഫ്, സി.ടി. ഫിലിപ്പ്, അഡ്വ. ജയിംസ് കടവിന്‍. ജോയി ചെറുപുഷ്പം, കെ.എന്‍. രവി, സാബു ചാക്കോ, സി.ജെ. ജോണ്‍ പാലയ്ക്കല്‍കാല, ലൂക്ക് മാത്യു, സിറിള്‍ ജോസഫ്, വക്കച്ചന്‍ മണ്ണത്താലി, ജോസഫ് തട്ടേഴത്ത്, സെബാസ്റ്റ്യന്‍ ആന്റണി, തോമസ് നാല്പതില്‍ച്ചിറ, കെ.സി. തോമസ്, കെ.എസ്. ബിജുമോന്‍, തമ്പി കല്ലറ, രാജപ്പന്‍ വാഴമന എന്നിവര്‍ പ്രസംഗിച്ചു.

കേരള കോണ്‍ഗ്രസ് യോഗം

കട്ടപ്പന:കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ സംയുക്ത യോഗം 9ന് രാവിലെ 11ന് തൊടുപുഴ റസ്റ്റ്ഹൗസില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം അറിയിച്ചു.

കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കണ്‍വെന്‍ഷന്‍

കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കണ്‍വെന്‍ഷന്‍


തൊടുപുഴ: കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ സംഘടിച്ച് സമരം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. മുട്ടത്ത് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എ, പ്രൊഫ. കെ.ഐ. ആന്റണി, ജോസ് കോലടി, ഷീലാ സ്റ്റീഫന്‍, ജോസഫ് ജോണ്‍, ജോസി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

കേരള കോണ്‍ഗ്രസ് (എം) പദയാത്ര

കേരള കോണ്‍ഗ്രസ് (എം) പദയാത്ര

തൊടുപുഴ: കേരളത്തിന്റെ സമഗ്രവികസനമാണ് കേരള കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) കോടിക്കുളം മണ്ഡലം പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോസഫ്, പ്രൊഫ. എം.ജെ. ജേക്കബ്, പ്രൊഫ. കെ.ഐ. ആന്റണി, ജോസ് കോലടി, മാത്യു സ്റ്റീഫന്‍, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Thursday, September 2, 2010

ലോട്ടറികള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണം -കെ.എം.മാണി

ലോട്ടറികള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണം -കെ.എം.മാണി


കോട്ടയം: കേരളത്തിലെ യുവാക്കളെ ചൂതാട്ടസംസ്‌കാരത്തിലേക്ക് നയിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയത്ത് യൂത്ത് ഫ്രണ്ട് (എം) ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസംഗമത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ് എംഎല്‍എ, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, തോമസ് ഉണ്ണ്യാടന്‍, ജോസഫ് എം.പുതുശ്ശേരി, പ്രൊഫ. എന്‍.ജയരാജ്, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജോയി എബ്രഹാം, അഡ്വ. ടി.വി.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന്റെ സമ്പദ്ഘടന തകര്‍ക്കരുത്-കെ.എം. മാണി

കടുത്തുരുത്തി: കേരളത്തിലെ സമ്പദ്ഘടനയ്ക്ക് ദോഷംവരുന്ന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്താല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കെ.എം. മാണി എംഎല്‍എ പറഞ്ഞു.

കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ റബ്ബര്‍കര്‍ഷകര്‍ക്ക് ലോകവിപണിയിലെ വില ലഭ്യമാക്കാന്‍ വേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള കോണ്‍ഗ്രസ് Working ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി., മോന്‍സ് ജോസഫ് എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, പി.സി. ജോസഫ്, ഇ.ജെ. ലൂക്കോസ്, മേരി സെബാസ്റ്റ്യന്‍, ഇ.ജെ. ആഗസ്തി, എം.എസ്. ജോസ്, സണ്ണി തെക്കേടം, തോമസ് കണ്ണന്തറ, പി.വി. തോമസ്, കെ.ടി. സിറിയക്, മാത്യു കൊട്ടാരം, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജോണ്‍ നീലംപറമ്പില്‍, ജോസ് പുത്തന്‍കാലാ, ജോസ് വഞ്ചിപ്പുര, സ്റ്റീഫന്‍ പാറാവേലി എന്നിവര്‍ പ്രസംഗിച്ചു.

Tuesday, August 31, 2010

ഹര്‍ത്താലിന് പിന്തുണ; റോഷി അഗസ്റ്റിന്‍ ഉപവസിക്കും

ഹര്‍ത്താലിന് പിന്തുണ; റോഷി അഗസ്റ്റിന്‍ ഉപവസിക്കും

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സപ്തംബര്‍ 13 ന് രാവിലെ 9 മുതല്‍ 5 വരെ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ്(എം) പിന്തുണ പ്രഖ്യാപിച്ചു

ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ്(എം) പിന്തുണ പ്രഖ്യാപിച്ചു


കട്ടപ്പന: ഇടുക്കിയിലെ കര്‍ഷകര്‍ക്ക് പട്ടയംനല്‍കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തുകയാണെന്ന് കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം കുറ്റപ്പെടുത്തി. സപ്തംബര്‍ 13,14 തീയതികളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന ഹര്‍ത്താലിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം അപഹരിക്കാന്‍ അനുവദിക്കില്ല -കെ.എം. മാണി

കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം അപഹരിക്കാന്‍ അനുവദിക്കില്ല -കെ.എം. മാണി

കോട്ടയം: സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചും ഒരു ലക്ഷം ടണ്‍ ഇറക്കുമതിചെയ്തും കേരളത്തിലെ കര്‍ഷകര്‍ക്ക് കിട്ടുമായിരുന്ന വരുമാനം ഇല്ലാതാക്കിയ കേന്ദ്രനടപടി അംഗീകരിക്കാനാവില്ലെന്ന് കേരള കേണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ. പറഞ്ഞു. കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം അപഹരിക്കാന്‍ റബ്ബര്‍കച്ചവടക്കാരെ അനുവദിക്കില്ല. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. കേന്ദ്രം നടപടി തിരുത്തണം. പ്രധാനമന്ത്രി, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായി പുനഃസ്ഥാപിക്കുക, ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ്സി(എം)ന്റെ നേതൃത്വത്തില്‍ കോട്ടയം, തിരുനക്കര മൈതാനത്ത് നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിന്റെ കാര്‍ഷിക, സാമ്പത്തികാവസ്ഥയെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഞങ്ങള്‍ സമരത്തിന് ഇറങ്ങുന്നത്. ഈ സമരം യു.പി.എ. സര്‍ക്കാരിനോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ എതിരായുള്ളതല്ല. ഏത് സര്‍ക്കാരിനും തെറ്റുപറ്റാം. അത് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. തിരുത്തിക്കാന്‍വേണ്ടി എല്ലാ ജനങ്ങളും കര്‍ഷകരും പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. ചുങ്കം 20 ശതമാനമായി പുനഃസ്ഥാപിക്കുകതന്നെ വേണം. വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദനച്ചെലവ് തട്ടിക്കിഴിച്ച് ഇപ്പോഴാണ് ചെറിയൊരു ലാഭം റബ്ബര്‍ക്കര്‍ഷകര്‍ക്ക് കിട്ടിത്തുടങ്ങിയത്. അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതനുവദിക്കരുത്' -മാണി പറഞ്ഞു.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്,വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ്, , ജോസ് കെ. മാണി എം.പി., എം.എല്‍.എ.മാരായ ടി.യു. കുരുവിള, തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, ജോസഫ് എം. പുതുശ്ശേരി, തോമസ് ഉണ്ണിയാടന്‍, റോഷി അഗസ്റ്റിന്‍, പ്രൊഫ. എന്‍. ജയരാജ്, നേതാക്കളായ ജോയ് എബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണ്‍ പുളിക്കപ്പറമ്പില്‍, പി.സി. ജോസഫ്, ടി.വി. എബ്രഹാം, സണ്ണി മണ്ണത്തൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, August 6, 2010

അഡ്വ. മുഹമ്മദ് ഇക്ബാല്‍ യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി

അഡ്വ. മുഹമ്മദ് ഇക്ബാല്‍ യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി


കോട്ടയം: കേരള യൂത്ത് ഫ്രണ്ട്(എം) സംഘടനാ ചുമതലയുള്ള ഓഫീസ് ചാര്‍ജ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. മുഹമ്മദ് ഇക്ബാലിനെ സംയുക്ത സംസ്ഥാനകമ്മിറ്റി തിരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്


കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയോഗം ശനിയാഴ്ച വൈകീട്ട് 6 ന് എറണാകുളം ഭാരത് ടൂറിസ്റ്റ്‌ഹോമില്‍ ചേരും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷനായിരിക്കും.

Wednesday, August 4, 2010

അഡ്വ. ജോബ് മൈക്കിള്‍ യൂത്ത്ഫ്രണ്ട് (എം) പ്രസിഡന്റ്

അഡ്വ. ജോബ് മൈക്കിള്‍ യൂത്ത്ഫ്രണ്ട് (എം) പ്രസിഡന്റ്


കോട്ടയം: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായി അഡ്വ. ജോബ് മൈക്കിള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇദ്ദേഹം ഈ സ്ഥാനം വഹിച്ചുവരികയാണ്. കോട്ടയത്തുചേര്‍ന്ന സംയുക്ത സംസ്ഥാന കമ്മിറ്റിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പി.യുടെ അദ്ധ്യക്ഷതയില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ., അഡ്വ. ജോയി എബ്രഹാം, ഡോ.കെ.സി.ജോസഫ്, അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, അഡ്വ. മുഹമ്മദ് ഇക്ബാല്‍, അഡ്വ. മൈക്കിള്‍ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Thursday, July 29, 2010

'മുസ്‌ലിം സമൂഹത്തെ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയണം'

'മുസ്‌ലിം സമൂഹത്തെ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയണം'

വൈക്കം: മുസ്‌ലിം സമൂഹത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തെ മതസൗഹാര്‍ദ്ദത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സി.ജോസഫ് ആരോപിച്ചു.

പ്രകോപനമായ പ്രസ്താവന പിന്‍വലിച്ച് മുഖ്യമന്ത്രി കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും പി.സി.ജോസഫ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്(എം) വൈക്കം നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി സംസ്ഥാന നേതാക്കളായ ജോസ് വള്ളമറ്റം, കെ.എ.അപ്പച്ചന്‍, ജില്ലാ ഭാരവാഹികളായ തര്യന്‍ മാത്യൂസ്, മാധവന്‍കുട്ടി കറുകയില്‍, ടി.ഡി.ജോസഫ്, സിറിയക് ചോലങ്കേരി, സി.ടി.ഫിലിപ്പ്, ജോയി ചെറുപുഷ്പം, റെജോ കടവന്‍, ജോസ് വട്ടത്തറ, സിറിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

എന്‍. ജയരാജ് എം.എല്‍.എ.യ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു

എന്‍. ജയരാജ് എം.എല്‍.എ.യ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു

കറുകച്ചാല്‍: സെക്രട്ടേറിയറ്റിനു മുന്നിലെ സമരപരിപാടികളില്‍ പങ്കെടുത്തശേഷം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ വാഴൂര്‍ എം.എല്‍.എ. പ്രൊഫ. എന്‍. ജയരാജിന് ബൈക്കിടിച്ച് പരിക്കേറ്റു ഓട്ടോയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ബൈക്ക് ഇടിച്ചതിനെ ത്തുടര്‍ന്ന് ഇടതുകാലിനു നേരിയ വേദന ഉണ്ടായതിനെ ത്തുടര്‍ന്ന് എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലെ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. എന്നാല്‍ ബുധനാഴ്ച ഇടതുകാലിന് നീരുവച്ച് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടി. രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

Tuesday, July 27, 2010

കേരള കോണ്‍ഗ്രസ്(എം) ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍

കേരള കോണ്‍ഗ്രസ്(എം) ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍


കട്ടപ്പന: കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തിനുശേഷമുള്ള ജില്ലാ കണ്‍വെന്‍ഷന്‍ ജൂലായ് 31ന് കട്ടപ്പനയില്‍ നടക്കുമെന്ന്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന പഞ്ചായത്ത് മൈതാനിയിലാണ് കണ്‍വെന്‍ഷന്‍, ചെയര്‍മാന്‍ കെ.എം. മാണി, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കും. കെ.എം. മാണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി., മുന്‍ എം.പി. കെ. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ ചെയര്‍മാന്‍ വി.ടി. സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എല്‍.എ., സംസ്ഥാന ട്രഷറര്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ഗാനമേളയും ഉണ്ടാകും. ജൂലായ് 28ന് മണ്ഡലം തലങ്ങളില്‍ പതാകാദിനാചരണം നടക്കും. പത്രസമ്മേളനത്തില്‍, സെക്രട്ടേറിയറ്റംഗം അഡ്വ. തോമസ് പെരുമന, ജില്ലാ സെക്രട്ടറിമാരായ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ഒ.ജെ. മാത്യു, സിനു വാലുമ്മേല്‍, സാജു പട്ടരുമഠം, ജില്ലാ ട്രഷറര്‍ സി.വി. സ്‌കറിയ, വര്‍ഗീസ് വെട്ടിയാങ്കല്‍, ടി.വി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് (എം) ജില്ലാ കണ്‍വെന്‍ഷനുകള്‍ ഇന്നു തുടങ്ങും

കേരള കോണ്‍ഗ്രസ് (എം) ജില്ലാ കണ്‍വെന്‍ഷനുകള്‍ ഇന്നു തുടങ്ങും

കോട്ടയം: ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല കണ്‍വെന്‍ഷനുകള്‍ നടത്താന്‍ കോട്ടയത്തുചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

27ന് തിരുവനന്തപുരം, 28 കൊല്ലം, 30 തൃശ്ശൂര്‍, 31-ന് ഇടുക്കി, ആഗസ്ത് നാലിന് മലപ്പുറം, പാലക്കാട്, ഏഴിന് എറണാകുളം, 15ന് ആലപ്പുഴ, 21ന് കോട്ടയം എന്നീ ക്രമത്തില്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടക്കും. തുടര്‍ന്ന് നിയോജക മണ്ഡലം-മണ്ഡലം കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. പാര്‍ട്ടി പോഷക സംഘടനകളുടെയും സംസ്ഥാനതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായിട്ടുണ്ട്. ആഗസ്ത് പകുതിയോടെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ വിപുലമായ കണ്‍വെന്‍ഷനുകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടന്നു. കണ്‍വെന്‍ഷനുകള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ്‌ചെയര്‍മാന്‍ പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്, വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Friday, July 23, 2010

രാഷ്ട്രീയത്തെ സി.പി.എം. വാണിജ്യവത്കരിക്കുന്നു-കെ.എം. മാണി

രാഷ്ട്രീയത്തെ സി.പി.എം. വാണിജ്യവത്കരിക്കുന്നു-കെ.എം. മാണി

കണ്ണൂര്‍: രാഷ്ട്രീയത്തെ വാണിജ്യവത്കരിക്കുന്ന സി.പി.എം. നയം നാടിന് ആപത്താണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം. നിയന്ത്രണത്തിലുള്ള കണ്ടല്‍ പാര്‍ക്കും വ്യവസായ യൂണിറ്റുകളും വാണിജ്യകേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും കെട്ടിടസമുച്ചയങ്ങളുമെല്ലാം ഈ വാണിജ്യവത്കരണത്തിന് ഉദാഹരണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഈ ദുഷിച്ച സംസ്‌കാരം കേരളത്തില്‍ അവതരിപ്പിച്ചത് സി.പി.എം. ആണ്. രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തിനാണ് തീം പാര്‍ക്കുകള്‍. പാവപ്പെട്ടവരുടെ കൂടെയായിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അവരില്‍ നിന്നകന്നു. 'ഫൈവ്സ്റ്റാര്‍' സംസ്‌കാരമാണിപ്പോള്‍ അവരുടേത്. വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സിന്റെ ലയനം കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. നാളികേരം, അടയ്ക്ക വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കി. ഇതിനെതിരെ കര്‍ഷകരെ ഒന്നിച്ചണിനിരത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജോയിസ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി., ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ., പി.ടി. ജോസ്, എ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, മാത്യു മണ്ഡപത്തില്‍, ജോസഫ് മുള്ളന്‍മട, സജി കുറ്റിയാനിമറ്റം, സി.എസ്. സെബാസ്റ്റ്യന്‍, ജോണ്‍ജോസഫ്, എ.ഡി. ജോസഫ്, കെ.എ. ജോര്‍ജ്, കെ.ടി. സുരേഷ് കുമാര്‍, സി.എസ്. പൗലോസ്, ജോസ് നരിമറ്റം, മോളി ജോസഫ്, അന്നമ്മ അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോയി കൊന്നക്കല്‍ സ്വാഗതവും ഡോ. ബോബന്‍ കുഞ്ചെറിയ നന്ദിയും പറഞ്ഞു.

Wednesday, July 21, 2010

താലിബാനിസം നടപ്പാക്കാന്‍ അനുവദിക്കരുത് -കെ.എം.മാണി

താലിബാനിസം നടപ്പാക്കാന്‍ അനുവദിക്കരുത് -കെ.എം.മാണി

പാറത്തോട്:കേരളത്തില്‍ സി.പി.എം. വര്‍ഗ്ഗീയശക്തികളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് അധ്യാപകന്റെ കൈ വെട്ടിയ സംഭവമെന്നും താലിബാനിസം നടപ്പാക്കാന്‍ ആരെയും അനുവദിക്കരുതെന്നും കെ.എം.മാണി എം.എല്‍.എ. പാറത്തോട്ടില്‍ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. കുടുംബസഹായ ഫണ്ട് ജോസ് കെ.മാണി എം.പി. വിതരണം ചെയ്തു. മുന്‍ എം.പി.ഫ്രാന്‍സിസ് ജോര്‍ജ് ഐക്യസന്ദേശം നല്‍കി. മണ്ഡലം പ്രസിഡന്റ് കെ.ജെ.തോമസ് കട്ടയ്ക്കല്‍ അധ്യക്ഷനായി.

ഓഫ്കാമ്പസ് പ്രവേശനം തടഞ്ഞ നടപടിയില്‍നിന്ന് സര്‍വകലാശാല പിന്മാറണം - സി.എഫ്. തോമസ് എം.എല്‍.എ.

ഓഫ്കാമ്പസ് പ്രവേശനം തടഞ്ഞ നടപടിയില്‍നിന്ന് സര്‍വകലാശാല പിന്മാറണം - സി.എഫ്. തോമസ് എം.എല്‍.എ.

കോട്ടയം: എംജി സര്‍വകലാശാലയുടെ കീഴിലുള്ള ഒമ്പത് ഓഫ് കാമ്പസ് സെന്ററുകളില്‍ പ്രവേശനം തടയാനുള്ള നീക്കത്തില്‍ നിന്ന് യൂണിവേഴ്‌സിറ്റി പിന്മാറണമെന്ന് സി.എഫ്. തോമസ് എം.എല്‍.എ. ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സെന്ററുകള്‍ക്കെിതരെ നടപടിയുമായി മുന്നോട്ട്‌വന്നിരിക്കുന്നതില്‍ ഉദ്ദേശ്യശുദ്ധി വ്യക്തമല്ല -സി.എഫ്. തോമസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) മണ്ഡലം ഭാരവാഹികള്‍

കേരള കോണ്‍ഗ്രസ് (എം) മണ്ഡലം ഭാരവാഹികള്‍


മറവന്‍തുരുത്ത്: കേരള കോണ്‍ഗ്രസ് (എം) മറവന്‍തുരുത്ത് മണ്ഡലം പ്രസിഡന്റായി കെ.എസ്. ബിജുമോനെ തിരഞ്ഞെടുത്തു. ചന്ദ്രശേഖരന്‍ നായര്‍ (വൈസ് പ്രസി.), അനില്‍കുമാര്‍, സുദര്‍ശനന്‍, സജിജോസഫ്, ബാബു (ജന. സെക്ര.), എം.ആര്‍. ചന്ദ്രന്‍ (ഖജാ.), അപ്പുക്കുട്ടന്‍, കെ.എസ്. അനില്‍കുമാര്‍, ജയകുമാര്‍ (നിയോജകമണ്ഡലം കമ്മിറ്റിയംഗം), എന്നിവരാണ് മറ്റ് ഭാരവാഹികള്‍. യൂത്ത്ഫ്രണ്ട് (എം) മണ്ഡലം ഭാരവാഹികളായി ശ്രീകാന്ത് (പ്രസി.), അഖില്‍ (ജന. സെക്ര.), വിഷ്ണു (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

അപ്പുക്കുട്ടന്‍ ഇടക്കരിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എ. അപ്പച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ മാധവന്‍കുട്ടി കറുകയില്‍, കുര്യന്‍ മാത്യുസ്, കെ.എസ്.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി റെജോ കടവന്‍, കെ.എസ്. ബിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, July 16, 2010

സി.പി.എം. വിട്ട് 200 ഓളം പേര്‍ കേരള കോണ്‍ഗ്രസ്(എം)ലേക്ക്

കടുത്തുരുത്തി: കടുത്തുരുത്തി ഏരിയാ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു. കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.എം. പൗലോസും 200 ഓളം സി.പി.എം. പ്രവര്‍ത്തകരും പാര്‍ട്ടിവിട്ട് കേരള കോണ്‍ഗ്രസ്(എം)ല്‍ ചേരുന്നു. കെ.എം. പൗലോസ്തന്നെ പത്രസമ്മേളനത്തില്‍ അറിയിച്ചതാണീക്കാര്യം.

കടുത്തുരുത്തി ഏരിയാകമ്മിറ്റിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി അംഗത്വം പുതുക്കാന്‍ വിസമ്മതിച്ചതിനെ ചൊല്ലിയായിരുന്നു പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നു പൗലോസ് പറഞ്ഞു. 20 ഓളം പാര്‍ട്ടി അംഗങ്ങളും അനുഭാവികളായ 180 ഓളം പേരുമാണ് വെള്ളിയാഴ്ച കടുത്തുരുത്തിയില്‍ നടക്കുന്ന യോഗത്തില്‍ വച്ച് കേരള കോണ്‍ഗ്രസ് കെ.എം. മാണി എം.എല്‍.എ.യില്‍ നിന്ന് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങുന്നത്. കടുത്തുരുത്തി ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി പുരുഷന്‍ .ടി.കെ., മുന്‍ കല്ലറ ബ്രാഞ്ച് സെക്രട്ടറിമാരായ എന്‍.കെ. മാണി, സി.ഒ. കുഞ്ഞുകുഞ്ഞ് എന്നിവരും പി.വി. സനല്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാനകമ്മിറ്റിയോഗം നാളെ

കോട്ടയം: കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയോഗം ശനിയാഴ്ച രണ്ടിന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

Wednesday, July 14, 2010

ഇടവെട്ടിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്സിന്

ഇടവെട്ടിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്സിന്

ഇടവെട്ടി: കോണ്‍ഗ്രസ്സും സി.പി.എമ്മും വിട്ടുനിന്നതോടെ ഇടവെട്ടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്(എം)ന് ജയം. സി.ബി. ജോസാണ് വൈസ് പ്രസിഡന്റായത്. 12 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ്(എം)ന് നാലും മുസ്‌ലിം ലീഗിന് രണ്ടും അംഗങ്ങളാണുള്ളത്.

എല്‍.ഡി.എഫ്. ഭരിക്കുന്നപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്(ജെ) അംഗമായിരുന്ന സി.ബി. ജോസ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേരള കോണ്‍ഗ്രസ് ലയനത്തോടെ വൈസ്​പ്രസിഡന്റ് സ്ഥാനം രാജിവച്ച സി.ബി. ജോസ് മാണി വിഭാഗത്തിലൂടെ യു.ഡി.എഫിന്റെ ഭാഗമായി. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ സി.ബി. ജോസ് വീണ്ടും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ക്യാമ്പ് 16ന്

കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ക്യാമ്പ് 16ന്

കോട്ടയം: കേരള കോണ്‍ഗ്രസ്(എം) ഏകദിന ക്യാമ്പ് വെള്ളിയാഴ്ച കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ നടക്കും. രാവിലെ 10മണിക്ക് ക്യാമ്പ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

Monday, July 5, 2010

യൂത്ത്ഫ്രണ്ട് (എം) കണ്‍വെന്‍ഷന്‍

കറുകച്ചാല്‍: കേരള യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ കൊടുങ്ങൂരില്‍ പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. അജിത് മുതിരമല അധ്യക്ഷനായിരുന്നു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണം-യൂത്ത് ഫ്രണ്ട്(എം)

കോട്ടയം: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ്‌മൈക്കിള്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വിദേശവസ്തുക്കളോടുള്ള ഭ്രമം പുരോഗതിക്ക്തടസ്സം-ജോസ്. കെ. മാണി

കോട്ടയം: വിദേശവസ്തുക്കളോടുള്ള ഭ്രമം നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും തടസ്സമാകുന്നുവെന്നും ശരിയായ വികസനം സ്വദേശിഉല്പന്നങ്ങളുടെ നിര്‍മ്മാണവിതരണത്തിലൂടെ മാത്രമേ സാധ്യമാകുവെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു. കോട്ടയം പബ്ലിക്ക് ലൈബ്രറിയും ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച സോപ്പുല്പന്ന നിര്‍മ്മാണ പരിശീലനത്തിന്റെയും അന്ന് ഉപ്പ്, ഇന്ന് സോപ്പ് എന്ന സെമിനാറിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ അധ്യക്ഷത വഹിച്ചു. പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി. ശശികുമാര്‍, ട്രെയിനിങ്‌കോ-ഓര്‍ഡിനേറ്റര്‍ എ.ആര്‍. ഷഫീക്ക് എന്നിവര്‍ സംസാരിച്ചു.

Friday, July 2, 2010

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ശ്രമം-കെ.എം. മാണി എം.എല്‍.എ.

കോട്ടയം: വ്യാപകമായ ക്രമക്കേടുകള്‍ നടത്തി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ലീഡര്‍ കെ.എം.മാണി എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് വാര്‍ഡ് വിഭജനവും വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കലും നടത്തിയത് ക്രമവിരുദ്ധ നടപടികള്‍ക്ക് ഉദാഹരണമാണ്. യു.ഡി.എഫ്. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. നിയോജകമണ്ഡലം യോഗങ്ങള്‍ 3, 4 തീയതികളിലും മണ്ഡലം യോഗങ്ങള്‍ 5ന് കൂടാനും നേതൃയോഗം തീരുമാനിച്ചു.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ഇ.ജെ.ആഗസ്തി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കുര്യന്‍ ജോയി, ഡി.സി.സി. പ്രസിഡന്റ് കെ.സി. ജോസഫ് എം.എല്‍.എ, ലതികാ സുഭാഷ്, പി.കെ.ഗോപി, ഹാജി പി.എം. ഷെരീഫ്, അസിം ജസ്ബി, ടി.വി. ഏബ്രഹാം, ജോസഫ് ചാവറ, അപ്പച്ചന്‍ വെട്ടിത്താനം, ഫ്രാന്‍സിസ് ദേവസ്യ, സലിം ജി. മോഡയില്‍, എം.എസ്. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു

ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം:- കെ. ഫ്രാന്‍സിസ് ജോര്‍ജ്

ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം:- കെ. ഫ്രാന്‍സിസ് ജോര്‍ജ്


കോട്ടയം: പനിച്ചൂടില്‍ കേരളം വിറയ്ക്കുമ്പോള്‍ പനി മാധ്യമ സൃഷ്ടിയാണെന്നു പറഞ്ഞ് വിദേശപര്യടനം നടത്തുന്ന ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് കേരളകോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി കെ. ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വിദേശത്തുനിന്ന് ഉടന്‍ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ട്(എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ ടെലഗ്രാം അയയ്കല്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍, വിജി എം. തോമസ്, മുഹമ്മദ് ഇക്ബാല്‍, മൈക്കിള്‍ ജെയിംസ്, പ്രിന്‍സ് ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tuesday, June 29, 2010

കൈനീട്ടിനില്‍ക്കുന്ന കേരളത്തില്‍ ബന്തുകൊണ്ട് എന്ത് കാര്യം?

വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടേമേല്‍ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താല്‍ പീഡനം. ഭാരത് ബന്ത് നടത്തുന്നതിന്റെ പേരില്‍ അവശ്യസാധനങ്ങളുടെ വിലയില്‍ നയാപൈസയുടെ കുറവുണ്ടാകില്ലെന്ന് വ്യക്തമായ തിരിച്ചറിവുള്ള പാര്‍ട്ടികളാണ് ജനത്തെ ദ്രോഹിക്കാന്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തുന്നത്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി വയര്‍ നിറയ്ക്കുന്ന കേരളത്തില്‍ ബന്തിലൂടെ ഗതാഗതം നിശ്ചലമാക്കിയാല്‍ വില അല്‍പ്പം കൂടി വര്‍ധിക്കുമെന്നല്ലാതെ ഒരു നേട്ടവുമില്ല.

അരി മുതല്‍ പച്ചക്കറി വരെ ഉല്‍പാദിപ്പിച്ച് വിലക്കയറ്റം നേരിടാന്‍ പാര്‍ട്ടിയും ജനത്തെ ബോധവത്കരിക്കുന്നില്ല. വിവേക ബുദ്ധി നഷ്ടപ്പെട്ട അണികളെക്കൊണ്ട് ബന്ത് നടത്തിക്കുന്ന പാര്‍ട്ടികളുടെ ഒരു നേതാവു പോലും ശരീരം വിയര്‍ത്ത് ജോലി ചെയ്യുന്ന കര്‍ഷകരല്ലെന്ന് ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിയെ വിറ്റും അണികളെ വഞ്ചിച്ചും സമ്പന്നരായി വളരുന്ന നേതാക്കളാരും പാടത്തും പറമ്പിലും തൂമ്പയെടുത്ത്ു കിളയ്ക്കുന്നതായി ആരും കാണുന്നില്ല.

മൂന്നു പതിറ്റാണ്ടു മുന്‍പു വരെ കേരളത്തിനുവേണ്ട അരിയും പഴവും പച്ചക്കറിയും സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിച്ചിരുന്നുവെന്നിരിക്കെ, തൊഴിലാളി ക്ഷാമവും കൂലിവര്‍ധനയുമാണ് കര്‍ഷകരെ കൃഷിയില്‍ നിന്നു പിന്‍തിരിച്ചതെന്ന് പാര്‍ട്ടികള്‍ അംഗീകരിക്കില്ല. രാഷ്ട്രീയ യൂണിയനുകള്‍ കര്‍ഷകരെ ക്ഷ വരപ്പിക്കാന്‍ തുടങ്ങിയതും യന്ത്രവത്കരണത്തിനെതിരെ കൈയേറ്റമുറ സ്വീകരിച്ചതുമാണ് കേരളത്തില്‍ നെല്‍കൃഷി അന്യം നില്‍ക്കാന്‍ പ്രധാന കാരണമായത്. തരിശുപാടങ്ങളില്‍ കൃഷിയിറക്കാന്‍ തൊഴിലാളിയൂണിയനുകള്‍ മുന്‍കൈയെടുക്കുമില്ല.

ഗള്‍ഫില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിന്റെ നികുതി വരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനം. പെട്രോള്‍ വില വര്‍ധിച്ചാല്‍ ഗതാഗതച്ചെലവു കൂടി സാധനങ്ങളുടെ വില വര്‍ധിക്കുക സ്വാഭാവികം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിലവര്‍ധന ജനങ്ങളോടു കാണിച്ച ക്രൂരതയാണെന്ന് ഏവര്‍ക്കും വ്യക്തമാണ്. കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഓരോ കാലത്തും പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യം ഭരിക്കാന്‍ ഒരിക്കലും ജനപിന്തുണ ലഭിച്ചിട്ടില്ലാത്ത സിപിഎം പോലുള്ള ഇടതു സംഘടനകള്‍ ഇതിന്റെ പേരില്‍ നൂറിലേറെ ബന്തുകളും അതിലേറെ അക്രമ സമരങ്ങളും നടത്തിയിട്ടുമുണ്ട്.

കേരളത്തിലെ 3.2 കോടി ജനങ്ങള്‍ക്ക് ആളോഹരി ഭൂവിസ്തൃതി 25 സെന്റില്‍ താഴെയാണ്. നഗര സംഖ്യ 20 ലക്ഷത്തിനു മുകളിലാണ്. ഈ നിലയില്‍ ഭക്ഷ്യ സ്വയംപര്യാപ്തത സംസ്ഥാനത്തിന് അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുന്നു.

റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ സാമ്പത്തിക സാധ്യത മുന്‍നിറുത്തി ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ ഏറെപ്പേര്‍ താല്‍പര്യമില്ല. പുതിയ തലമുറ കൃഷിയില്‍ നിന്ന് വഴി മാറുന്നതിനാലും തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനാലും നെല്ലും കപ്പയും തെങ്ങും വാഴയും വേണ്ടിടത്തോളം കൃഷി ചെയ്യാന്‍ സാധിക്കില്ല. വളം, കീടനാശിനി എന്നിവയുടെ വില വര്‍ധനവുകൂടി കണക്കാക്കിയാല്‍ കൃഷി ഏറെപ്പേര്‍ക്കും നഷ്ടമാണുതാനും.

സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ അഞ്ചിലൊന്ന് വീടുകളില്‍ ഉത്പാദിപ്പാന്‍ കേരളത്തിനാകുന്നില്ല. തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലോറികള്‍ പണിമുടക്കിയാല്‍ അവശ്യ സാധനങ്ങളുടെ വരവ് നിലച്ചാല്‍ ആ ദിവസം കേരളം പട്ടിണിയിലാകുമെന്ന സ്ഥിതിയാണുള്ളത്. ആന്ധ്രയില്‍ നിന്ന് ഗുഡ്സ് ട്രെയിനുകളിലുള്ള അരി വരവ് കുറഞ്ഞതോടെ രണ്ടാഴ്ചക്കുള്ളില്‍ അരിയുടെ വില 10 ശതമാനം വര്‍ധിച്ചിരിക്കുന്നു.

വിലക്കയറ്റം തടയാനും ദാരിദ്യ്രം ഇല്ലാതാക്കാനും കേരളത്തിന് കേന്ദ്രം അനുവദിക്കുന്ന റേഷന്‍ അരി അഴിമതിയില്ലാതെ വിതരണം ചെയ്യാന്‍ പറ്റാത്ത സര്‍ക്കാരാണ് വിലക്കയറ്റത്തിനെതിരെ ജനങ്ങളെ ബന്തിക്കുന്നത്.

കേരളത്തിലെത്തുന്ന റേഷന്‍ അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ 40 ശതമാനവും കരിഞ്ചന്തയില്‍ മറിയുന്നത് സിവില്‍ സപ്ളൈസ് വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ അറിവോടെയാണെന്ന് കാലങ്ങളായി ആക്ഷേപം തുടരുന്നു.

മത്സ്യം, മാംസം, മുട്ട എന്നിവയുടെ 90 ശതമാനവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. ഇടനിലക്കാരും കരിഞ്ചന്തക്കാരുമാണ് കേരളത്തില്‍ വില നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങള്‍.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജനങ്ങളെ ഇളക്കാനുള്ള തന്ത്രം മാത്രമാണ് തിങ്കളാഴ്ചത്തെ ബന്തെന്ന് ജനംതിരിച്ചറിയേണ്ടി യിരിക്കുന്നു

Friday, June 25, 2010

ഭൂപ്രശ്‌നം: ഉപവസിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ

ഭൂപ്രശ്‌നം: ഉപവസിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ

തൊടുപുഴ: പെരിഞ്ചാംകുട്ടി ഉള്‍പ്പെടെയുള്ള പദ്ധതിപ്രദേശങ്ങളില്‍ പട്ടയം നല്‍കുന്നതില്‍ വരുത്തിയ കാലതാമസത്തില്‍ പ്രതിഷേധിച്ച് നിയമസഭാ സമ്മേളനം തുടങ്ങുന്ന ജൂണ്‍ 28ന് കട്ടപ്പനയില്‍ ഉപവസിക്കുമെന്ന് റോഷി അഗസ്റ്റിന്‍എംഎല്‍എ അറിയിച്ചു. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെയുള്ള പദ്ധതിപ്രദേശത്ത് പട്ടയം നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മന്ത്രി ഉറപ്പുനല്‍കിയിരുന്നു-എംഎല്‍എ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വിലവര്‍ധന ഭാവനാശൂന്യം -കെ.എം.മാണി

പെട്രോള്‍ വിലവര്‍ധന ഭാവനാശൂന്യം -കെ.എം.മാണി

കോട്ടയം: പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച നടപടി ഭാവനാശൂന്യവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി അഭിപ്രായപ്പെട്ടു. പൊതുവിപണിയിലെ വിലക്കയറ്റം രൂക്ഷമാക്കുന്നതിന് വഴിതെളിക്കുന്ന ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിലവര്‍ധന പുനഃപരിശോധിക്കണം- ജോസ് കെ.മാണി

വിലവര്‍ധന പുനഃപരിശോധിക്കണം- ജോസ് കെ.മാണി

കോട്ടയം: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിച്ചത് ന്യായീകരിക്കാന്‍ കഴിയുകയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. ഈ തീരുമാനം വഴി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയും, സാധാരണ ജനജീവിതം ബുദ്ധിമുട്ടിലാകുകയും ചെയ്യും. ഈ നടപടി പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസിനെ ഒറ്റക്കക്ഷിയായി പരിഗണിക്കണമെന്നു സ്‌പീക്കര്‍ക്കു കത്ത്‌

കേരള കോണ്‍ഗ്രസിനെ ഒറ്റക്കക്ഷിയായി പരിഗണിക്കണമെന്നു സ്‌പീക്കര്‍ക്കു കത്ത്‌

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ഒറ്റക്കക്ഷിയായി പരിഗണിച്ചു നിയമസഭയില്‍ സീറ്റ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്‌പീക്കര്‍ക്കു കത്തു നല്‍കി.

പാര്‍ട്ടി നേതാക്കളായ തോമസ്‌ ചാഴികാടന്‍, ജോസഫ്‌ എം. പുതുശേരി, ടി.യു. കുരുവിള, ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്നാണു സ്‌പീക്കറുടെ ഓഫീസിലെത്തി കത്തു നല്‍കിയത്‌. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായാണു കെ.എം. മാണിയും പി.ജെ. ജോസഫും എഴുതിയ കത്തുകള്‍ നല്‍കിയത്‌.

നേതാവായി കെ.എം. മാണിയെയും ഉപനേതാവായി പി.ജെ. ജോസഫിനെയും സെക്രട്ടറിയായി തോമസ്‌ ചാഴികാടനെയും വിപ്പായി ജോസഫ്‌ എം. പുതുശേരിയെയും ട്രഷററായി മോന്‍സ്‌ ജോസഫിനെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും വി. സുരേന്ദ്രന്‍പിള്ള പാര്‍ട്ടി വിട്ടുവെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്‌.

പി.സി. തോമസിന്റെ പാര്‍ട്ടിയില്‍ തുടക്കത്തിലേ ചേരിപ്പോര്‌

കോഴിക്കോട്‌: മാണി കോണ്‍ഗ്രസില്‍ ലയിക്കാനുളള പി.ജെ. ജോസഫിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു കേരളാ കോണ്‍ഗ്രസി(ജെ)ലെ ഒരു വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ തുടക്കത്തിലേ ചേരിപ്പോര്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 30നു രൂപീകരിച്ച പാര്‍ട്ടിക്ക്‌ ഇതുവരെ സംസ്‌ഥാന ഭാരവാഹികളെപ്പോലും തീരുമാനിക്കാന്‍ കഴിയാതിരിക്കവെ വൈസ്‌ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും സ്വന്തം നിലയ്‌ക്കു ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്നു. കഴിഞ്ഞദിവസം കോട്ടയത്ത്‌ വൈസ്‌ ചെയര്‍മാന്‍ സ്‌കറിയാ തോമസ്‌ ഒമ്പതു ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റുമാരെയാണ്‌ വൈസ്‌ ചെയര്‍മാന്‍ പ്രഖ്യാപിച്ചത്‌. എറണാകുളം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാരെ സംബന്ധിച്ചു പാര്‍ട്ടിക്കുളളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കവെയാണ്‌ വൈസ്‌ ചെയര്‍മാന്‍ ഈ ജില്ലകളിലടക്കമുളള പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്‌. വൈസ്‌ ചെയര്‍മാന്‍ പ്രഖ്യാപിച്ച പ്രസിഡന്റുമാരില്‍ അര്‍ഹതയും പ്രവര്‍ത്തനപരിചയവും ഇല്ലാത്തവരുണ്ടെന്നും എതിര്‍പക്ഷം ആരോപിക്കുന്നു. ഇതിനു മറുപടിയെന്നോണം ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ പ്രസിഡന്റുമാരെ ഇന്നലെ തിരുവനന്തപുരത്തു പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസിനോടും വൈസ്‌ ചെയര്‍മാന്‍ സ്‌കറിയാ തോമസിനോടും കൂടിയാലോചന നടത്താതെയായിരുന്നുവത്രെ ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനം. പി.സി. തോമസിന്റെ നേതൃത്വത്തിലുളള കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നിട്ട്‌ ഒന്നരമാസം പിന്നിട്ടെങ്കിലും ഇതുവരെ സംസ്‌ഥാന ഭാരവാഹികളോ സംസ്‌ഥാന കമ്മിറ്റിയോ നിലവില്‍ വന്നിട്ടില്ല. നേരത്തെ ജോസഫ്‌ ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍ ആ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന സ്‌ഥാനങ്ങള്‍ പുതിയ പാര്‍ട്ടിയിലും തുടരുക മാത്രമാണു ചെയ്യുന്നത്‌. പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസ്‌, വൈസ്‌ ചെയര്‍മാന്‍മാരായ സുരേന്ദ്രന്‍ പിളള എം.എല്‍.എ, സ്‌കറിയാ തോമസ്‌ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ എന്നിവര്‍ അടങ്ങുന്ന നാലംഗ സംസ്‌ഥാന കമ്മിറ്റിയാണ്‌ പാര്‍ട്ടിക്കുളളത്‌. അതേസമയം മാണി- ജോസഫ്‌ ലയനം പ്രഖ്യാപിച്ചു 10 ദിവസത്തിനകം മാണി കോണ്‍ഗ്രസിനു സംസ്‌ഥാന കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നിയോജകമണ്ഡലം കമ്മിറ്റികളും നിലവില്‍വന്നു. ഓരോ ജില്ലയിലും വളരെക്കുറുച്ചു പാര്‍ട്ടിപ്രവര്‍ത്തകരെ പി.സി.തോമസിനൊപ്പമുള്ളുവെങ്കിലും ഏകാഭിപ്രായത്തോടെ ഭാരവാഹികളെ നിശ്‌ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ്‌ ആരോപണം. പി.സി.തോമസ്‌ വിഭാഗത്തിനു മന്ത്രിസ്‌ഥാനം നല്‍കാനും മുന്നണിയില്‍ എടുക്കാനും സി.പി.എം തയാറാണെങ്കിലും പാര്‍ട്ടിക്കുളളില്‍ തുടക്കത്തിലേ വന്ന ചേരിപ്പോരു പ്രതിസന്ധിയുണ്ടാക്കാനിടയുണ്ട്‌.

-ടി.കെ.ജോഷി Mangalam.com

Thursday, June 24, 2010

സി.പി.എം. അക്രമരാഷ്ട്രീയം ജനാധിപത്യവിരുദ്ധം - മോന്‍സ് ജോസഫ് എം.എല്‍.എ.

സി.പി.എം. അക്രമരാഷ്ട്രീയം ജനാധിപത്യവിരുദ്ധം - മോന്‍സ് ജോസഫ് എം.എല്‍.എ.

കോട്ടയം: മുളക്കുളം ഗ്രാമപ്പഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനയോഗം രാഷ്ട്രീയ പകപോക്കലിന് വേദിയാക്കിയ സി.പി.എം. നടപടി ജനാധിപത്യവിരുദ്ധവും അപഹാസ്യവുമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മതന്യൂനപക്ഷ - കാര്‍ഷിക നയത്തിലുള്ള വിയോജിപ്പാണ് കേരള കോണ്‍ഗ്രസ് ഐക്യത്തിന് കാരണം.

സി.എം.എസ്സില്‍നടന്നത് സര്‍ക്കാര്‍ പിന്തുണച്ച കൈയേറ്റം -കെ.എം.മാണി

സി.എം.എസ്സില്‍നടന്നത് സര്‍ക്കാര്‍ പിന്തുണച്ച കൈയേറ്റം -കെ.എം.മാണി

കോട്ടയം: സി.എം.എസ്. കോളേജില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടന്ന കൈയേറ്റം ഹീനവും സംസ്‌കാരശൂന്യവുമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. സംഭവസമയത്ത് വിദേശയാത്രയിലായിരുന്ന അദ്ദേഹം മടങ്ങിവന്നയുടനെ കോളേജ് സന്ദര്‍ശിക്കുകയായിരുന്നു. 'അനുരഞ്ജന' ചര്‍ച്ചയുടെ മറവില്‍ അക്രമികളെ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്ന സി.പി.എം, കോളേജിനു വരുത്തിയ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും കമ്പ്യൂട്ടറുകളും മറ്റും തകര്‍ത്തതുമൂലം 1500-ലധികം വിദ്യാര്‍ഥികളുടെ പഠനസൗകര്യങ്ങള്‍ ഇല്ലാതാക്കിയതും വിസ്മരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കോളേജിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഈ തുക സി.പി.എമ്മില്‍നിന്ന് വസൂലാക്കാന്‍ നടപടിയെടുക്കുകയും വേണം -കെ.എം.മാണി പറഞ്ഞു.

തോമസ് ചാഴികാടന്‍ എം.എല്‍.എ, വിജി എം. തോമസ്, ഷാജന്‍ കട്ടച്ചിറ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tuesday, June 22, 2010

സിമന്റ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം -എം.പി

സിമന്റ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം -എം.പി

നാട്ടകം: ട്രാവന്‍കൂര്‍ സിമന്റ്‌സിലെ ജീവനക്കാരുടെ തൊഴില്‍ ഉറപ്പുവരുത്താനും മുടങ്ങിയ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേഗം നല്‍കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
ഏഴ് ദിവസമായി സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ ഫാക്ടറി പടിക്കല്‍ നടത്തുന്ന റിലേ സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം നടത്തുന്ന കെ.കെ. ദാമോദരന്‍, എസ്. മധുസൂദനന്‍, സി. തോമസ്, കെ.കെ. ബഷീര്‍ തുടങ്ങിയവരെ ഷാള്‍ അണിയിച്ച് അനുമോദിച്ചു. വിജി എം. തോമസ്, പി.ജെ. സെബാസ്റ്റിയന്‍, എസ്. രാജീവ്, റോയിസ് ജോര്‍ജ്, കുര്യന്‍ പി. കുര്യന്‍, കെ.എം. സലീം കെ.കെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി നാളെ

കേരള കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി നാളെ

കട്ടപ്പന: കേരള കോണ്‍ഗ്രസ് സംയുക്ത ജില്ലാക്കമ്മിറ്റിയുടെ ആദ്യ യോഗം ജൂണ്‍ 24ന് ഉച്ചകഴിഞ്ഞ് 2ന് വാഴത്തോപ്പ് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, സംസ്ഥാന നേതാക്കളായ വി.ടി. സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

അക്രമപ്രവര്‍ത്തനങ്ങളെ ചെറുക്കണം - ജോസ് കെ. മാണി എം.പി.

കോട്ടയം: കലാലയ കാമ്പസുകളില്‍ എസ്.എഫ്.ഐ. നടത്തുന്ന അക്രമ സമരങ്ങളെ ചെറുക്കണമെന്ന് ജോസ് കെ. മാണി എം.പി. ആഹ്വാനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി കോട്ടയം ഗാന്ധിസ്‌ക്വയറില്‍ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് ജോബ് മൈക്കിള്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, ബേബി ഉഴുത്തുവാല്‍, മാലേത്ത് പ്രതാപചന്ദ്രന്‍, മുഹമ്മദ്.......... മുളകുപാടം, ബോബന്‍ ടി. തെക്കേല്‍, ജോണ്‍ ജോസഫ്, ബാബു മുക്കാല, റോയി ജോസഫ്, ബോബന്‍ മഞ്ജുളാമല, സണ്ണി പെരുന്നക്കോട്, ബിജോയി പ്ലാത്താനം, ബിജു കുന്നേപ്പറമ്പില്‍, ബിജി മണ്ഡപം, സുമേഷ് ആന്‍ഡ്രൂസ്, ജോജി കുറത്തിയാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, June 21, 2010

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേന്ദ്രനയം വേണം -പി.ജെ. ജോസഫ്

കോട്ടയം: തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയം രൂപവത്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം പ്രഖ്യാപിക്കുമ്പോള്‍ ഇതിനുള്ള തുക വകയിരുത്തണം. കേരള യൂത്ത് ഫ്രണ്ട് (എം) ജന്മദിനസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ ഭരണപരാജയത്തില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി പോലീസിനെ നോക്കുകുത്തിയാക്കി അക്രമം അഴിച്ചുവിടുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജോസ് കെ. മാണി എം.പി. പറഞ്ഞു.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എം.പി, അഡ്വ. ജോയി എബ്രഹാം, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എ.മാരായ ടി.യു. കുരുവിള, തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, പാര്‍ട്ടി ഭാരവാഹികളായ അഡ്വ. ടി.വി. എബ്രഹാം, ബേബി ഉഴുത്തുവാല്‍, ഇ.ജെ. ആഗസ്തി, അഡ്വ. മുഹമ്മദ് ഇക്ബാല്‍, അഡ്വ. മൈക്കിള്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

കേരളാ കോണ്‍ഗ്രസിന്‌ കൂടുതല്‍ സീറ്റ്‌ തീര്‍ച്ചയായും വേണം: കെ എം മാണി.

Sunday, June 20, 2010

കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി. കത്ത് നല്‍കി

കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി. കത്ത് നല്‍കി


കോട്ടയം: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് കത്ത് നല്‍കിയതായി ജോസ് കെ. മാണി എം.പി. അറിയിച്ചു.

''കുറേ നാളുകളായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടണം. അക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോട്ടയം സി.എം.എസ്. കോളേജില്‍ ഉണ്ടായ സംഭവങ്ങള്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം. തുടക്കമിട്ട ഗൂഢപദ്ധതികളുടെ ഭാഗമാണിതെന്നും ഈ സംഭവത്തെ അപലപിക്കാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കളാരും തയ്യാറാകാത്തത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടു. അക്രമപ്രവര്‍ത്തനങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കൈയേറ്റമായി കണ്ട്, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് അടിയന്തര നിര്‍ദേശം നല്‍കണം''-ജോസ് കെ. മാണി ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ. അക്രമം നിയമവിധേയമോ? -ജോസഫ് എം. പുതുശ്ശേരി

എസ്.എഫ്.ഐ. അക്രമം നിയമവിധേയമോ? -ജോസഫ് എം. പുതുശ്ശേരി


കോട്ടയം: സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ.ക്കാര്‍ നടത്തിയ അക്രമവും പോലീസ് അത് കണ്ടുനിന്നതും നിയമവിധേയ പ്രവര്‍ത്തനങ്ങളാണോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്ന് ജോസഫ് എം. പുതുശ്ശേരി എം.എല്‍.എ. ആവശ്യപ്പെട്ടു.

കലാലയങ്ങളെ കലാപഭൂമിയാക്കരുത് -പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ.

കലാലയങ്ങളെ കലാപഭൂമിയാക്കരുത് -പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ.

കോട്ടയം: സി.എം.എസ്. കോളജില്‍ കഴിഞ്ഞ ദിവസമുണ്ടായ എസ്.എഫ്.ഐ. അക്രമത്തെ പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ. അപലപിച്ചു. കലാശാലകളെ കലാപഭൂമിയാക്കുന്ന പഴയകാല പ്രവര്‍ത്തനശൈലി ആപത്കരമാണെന്നും അക്രമികളെ പിടികൂടാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടിയേരി രാജിവെക്കണം- പി.സി. ജോര്‍ജ്

കോടിയേരി രാജിവെക്കണം- പി.സി. ജോര്‍ജ്
ന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.എം.ഫാസിസ്റ്റ് ഭീകരവാദികളുടെ സംഘടനയായെന്നും ഇതിനു കൂട്ടുനില്‍ക്കുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ. പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം എസ്.എഫ്.ഐ.യുടെയും പിന്നീട് ഡി.വൈ.എഫ്.ഐ.യുടെയും നേതൃത്വത്തിലാണ് കോട്ടയം സി.എം.എസ് കോളജില്‍ അക്രമം നടത്തിയത്-പി.സി. ജോര്‍ജ് പറഞ്ഞു. കണ്ണൂരില്‍ ശക്തമായി പരീക്ഷിച്ച ഫാസിസം കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിച്ച് അധികാരം പിടിച്ചു നിര്‍ത്താന്‍ കഴിയുമോ എന്നാണ് സി.പി.എം. പരിശോധിക്കുന്നത്. കോട്ടയം സി.എം.എസ്. കോളജിനു സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടും അക്രമം നടക്കുമ്പോള്‍ പോലീസ് നോക്കുകുത്തിയായി നിന്നു. സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള സി.എം.എസ്. കോളജ് ആക്രമിക്കുക വഴി വ്യക്തമാവുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്-പി.സി. ജോര്‍ജ് പറഞ്ഞു.

ലയനം മാതൃകാപരം -എന്‍.ജി.ഒ. ഫ്രണ്ട്

ലയനം മാതൃകാപരം -എന്‍.ജി.ഒ. ഫ്രണ്ട്

തിരുവനന്തപുരം: പി.ജെ. ജോസഫിന്റെയും കെ.എം. മാണിയുടെയും നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സുകളുടെ ലയനം മാതൃകാപരമാണെന്ന് കേരള എന്‍.ജി.ഒ. ഫ്രണ്ട് സംസ്ഥാന പ്രതിനിധിയോഗം അഭിപ്രായപ്പെട്ടു.

എന്‍.ജി.ഒ. ഫ്രണ്ട് പ്രസിഡന്റ് നെയ്യാറ്റിന്‍കര ജയകുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ. കെ.സി. ജോസഫ്, അഡ്വ. ആന്റണി രാജു, വാമനപുരം പ്രകാശ്, കെ. ബേസില്‍, പി.ജോയ്, എം.ഡി. ഷിബുകുമാര്‍, സണ്ണി എ.ഇ, കെ. ശ്രീകുമാരി അമ്മ, ജെ. മണിരാജ്, എസ്. ദുനുംസ് എന്നിവര്‍ പ്രസംഗിച്ചു.

Friday, June 18, 2010

സി.പി.എം. അക്രമത്തിന് പോലീസ് മൂകസാക്ഷി -ജോസ്.കെ. മാണി എം.പി.

കോട്ടയം: സി.പി.എം.ന്റെ അതിക്രമങ്ങള്‍ക്ക് മൂകസാക്ഷിയായി മാറേണ്ട അവസ്ഥയാണ് ഇപ്പോള്‍ കേരള പോലീസിനെന്ന് ജോസ്.കെ. മാണി എം.പി. അഭിപ്രായപ്പെട്ടു.

സി.എം.എസ്. കോളേജിലുണ്ടായ അനിഷ്ടസംഭവങ്ങള്‍, മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം. തുടക്കമിട്ട പദ്ധതികളുടെ ഭാഗമാണെന്നും സംഭവത്തെ അപലപിക്കാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കളാരും തയ്യാറാകാത്തത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ എസ്.എഫ്.ഐ.യുടെ ആക്രമണങ്ങളേക്കാള്‍ ക്രൂരമാണ് വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും ഇ.പി. ജയരാജനും സമരത്തെ ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകള്‍.

ഇത്തരം സമരങ്ങളെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി ശ്രമിക്കുമോ എന്ന് കേരളം ഉറ്റുനോക്കുകയാണ് - അദ്ദേഹം പറഞ്ഞു.

Thursday, June 17, 2010

ഡി വൈ എഫ് ഐക്ക് ഉള്ള മറുപടി

ഡി വൈ എഫ് ഐ ശ്രി. പി സി ജോര്‍ജിന് പത്തു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നല്ലോ. അത് മുതല്‍ ചില ഡിഫി സഖാക്കള്‍ അതിനു മറുപടി നല്‍കണം എന്നാ ആവശ്യവുമായി പുറകെ ആയിരുന്നു. അതിനുള്ള മറുപടി ഇതാ:

1.അവിഹിത സന്തതിക്ക് ജീവനാംശം നല്‍കുക

ഇത് വെറും വ്യാജം ആയ ആരോപണം മാത്രം ആണ്. അഥവാ അങ്ങനെ ഒന്ന് ഉണ്ട്ടെന്നുന്ടെങ്കില്‍ പാര്‍ട്ടിക്ക് പത്രവും ടി വിയും ഒക്കെ ഉണ്ടല്ലോ. പുറത്തു കൊണ്ടുവരട്ടെ. കോടതിയെ സമീപിച്ചു പിതൃത്വം തെളിയിക്കട്ടെ. ഇത് നടന്നാല്‍, ഞാന്‍ ഈ ആരോപണം സത്യം ആണെന്ന് സമ്മതിക്കാം. അത് നടക്കുന്നത് വരെ ഇത് തികച്ചും മ്ലെച്ചം ആയ വ്യക്തിഹത്യ ആയി തുടരും.


2.അന്യായമായി കൈവശം വച്ചിരിക്കുന്ന കൈയ്യേറ്റഭൂമി വിട്ട്നല്‍കുക

ഇങ്ങനെ ഒരു കൈവശഭൂമി ഉണ്ടെങ്കില്‍ നിയമപരമായി അതിനെ നേരിടുക. ഭരണം കയ്യില്‍ ഉണ്ടല്ലോ. റെവന്യു വകുപ്പും മറ്റും കയ്യില്‍ ഉണ്ടല്ലോ, അതോ ഭരണസ്തംഭനം കാരണം ഇതൊന്നും ചെയ്യാന്‍ കഴിവില്ലേ?

3.ചെമ്മലമറ്റം ലിറ്റില്‍ഫ്ളവര്‍ സ്കൂളില്‍ അധ്യാപക നിയമനത്തിന് വാങ്ങിയ കോഴ തിരികെ നല്‍കുക

ഇങ്ങനെ ഒരു കാര്യത്തിന് തെളിവ് ഉണ്ടെങ്കില്‍ വിജിലന്‍സ് ഇത്യായവ ഉപയോഗിച്ച് ജോര്‍ജിനെ പിടിച്ചു ജയിലില്‍ അടക്കണം ഹേ. തെളിവ് ഇല്ലെങ്കില്‍ ചുമ്മാ അനാവശ്യം വിളിച്ചു പറയരുത്.

4.കെ എം മാണിയെയും ഭാര്യയെയും പറഞ്ഞ അസഭ്യങ്ങളുടെ പേരില്‍ കുമ്പസാരിച്ച് പ്രായശ്ചിത്തം ചെയ്യുക

ഡി വൈ എഫ് ഐ എന്നാണു ജോര്‍ജിന്റെ ഇടവക വികാരി ആയതു? അദ്ദേഹം ഏതായാലും ക്രിസ്മസിനും ഈസ്റെരിനും ഒക്കെ കുംബസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇതൊക്കെ ഏറ്റു പറഞ്ഞു പ്രായശ്ചിത്തം ചെയ്തിട്ടുണ്ടാവും. ഇല്ലെന്നു തെളിയിക്കാന്‍ പറ്റുമോ? ഇടവക വികാരി ആണേല്‍ കുമ്പസാര രഹസ്യം പുറത്തു വിടില്ല. (അങ്ങനെ ആണ് നിയമം.)

5.പി ജെ ജോസഫ് ആകാശത്ത് മാത്രമല്ല ഭൂമിയിലും അസഭ്യമായി പെരുമാറുന്നവനാണെന്ന് പറഞ്ഞത് പിന്‍വലിച്ച് അദ്ദേഹത്തിന്റെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുക

ഇക്കാര്യത്തിലും മേല്‍പ്പറഞ്ഞ കുമ്പസാരം മാത്രം മതിയാവും. കാല്‍കഴുകല്‍ ശുശ്രുഷ എന്താണെന്നു അറിയാമോ?

6.കാഞ്ഞിരപ്പള്ളി ബിഷപ്പിനെ അധോലോക നായകനെന്ന് വിളിച്ചാക്ഷേപിച്ചത് പിന്‍വലിച്ച് മുട്ടില്‍ നീന്തുക

കള്ളം. അങ്ങനെ വിളിച്ചു എന്നതിന് ആദ്യം തെളിവ് ഹാജരാക്കൂ സഘാക്കളെ...

7.മരുമകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതിന് മാപ്പ് പറയുക

മരുമകള്‍ക്ക് സൗകര്യം ഉണ്ടായിട്ടു തന്നെ ആണ് മതം മാറിയത്. അല്ലെന്നു തെളിവുണ്ടോ?

8.അവരെ ഭര്‍തൃവീട്ടില്‍ മാന്യമായി ജീവിക്കാന്‍ അനുവദിക്കുക

ഇപ്പോള്‍ സന്തുഷ്ടവും മാന്യവും ആയിട്ട് തന്നെ ആണ് കഴിയുന്നത്‌. നിങ്ങള്‍ ആയിട്ട് കുത്തി ഇളക്കേണ്ട... കുടുംബത്തെ വെറുതെ വിടടോ...

9.ക്രൈം വാരികയുടെ ഉടമസ്ഥാവകാശം വിട്ടൊഴിയുക

ജോര്‍ജു എന്നാണ് ക്രൈം വാരികയുടെ ഉടമ ആയതു? തെളിവുണ്ടോ അഥവാ ആണെങ്കില്‍ തന്നെ സി പി എമ്മിനെ വിമര്‍ശിചെന്നുവച്ച് അതൊരു തെറ്റല്ല. നിയമപരം ആയിട്ടാണ് ക്രൈം വാരിക പ്രവര്തിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ഭരണഘടനാ ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യ പ്രകാരം ഈ മാസിക നടത്താന്‍ അതിന്റെ പത്രാധിപര്‍ക്ക് അവകാശം ഉണ്ട്. ഇതെന്താ അടിയന്തിരവസ്ഥയോ? എന്തെങ്കിലും നിയമം ലംഘിച്ചു എങ്കില്‍ പോലീസും ഒക്കെ ഉണ്ടല്ലോ കയ്യില്‍, അന്വേഷണം നടത്തി തൂക്കി ജയിലില്‍ ഇടണം.


10.സഭ്യമായി അഞ്ച് വാക്കുകളെങ്കിലും ഉച്ചരിക്കാന്‍ പഠിക്കുക

ജോര്‍ജു രൂക്ഷമായ വിമര്‍ശനം നടത്താറുണ്ട്‌ എന്നത് ശരി തന്നെ. എന്നാല്‍ പൊതുജനമധ്യത്തില്‍ വച്ച് എന്നാണു ജോര്‍ജു സഭ്യേതര വാക്കുകള്‍ ഉപയോഗിച്ചത്? ചാനല്‍ ഒക്കെ എല്ലാം പിടിക്കുന്നതല്ലേ... എവിടേലും തെളിവുണ്ടെങ്കില്‍ പൊതുസ്ഥലത്ത് അപമര്യാദ ആയി പെരുമാറിയതിന് കേസ് എടുക്കടോ...

ഡി വൈ എഫ് ഐ ഉന്നയിച്ചിട്ടുള്ള പത്തു കാര്യങ്ങളും തികച്ചും വ്യാജവും അപഹാസ്യവും ആണ്. ഇങ്ങനെ മ്ലെച്ചം ആയ വ്യക്തിഹത്യ നടത്തുന്നതില്‍ നിന്ന് ഡി വൈ എഫ് ഐ പിന്മാറണം.

പൊതുജന നേതാക്കന്മാര്‍ക്ക് എതിരെ ഏതു തെമ്മാടിക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ അത് തെളിയിക്കാന്‍ ഉള്ള കടമ ഉണ്ടെന്നു മാത്രം.

എന്നാല്‍ അങ്ങനെ ആണോ ഡി വൈ എഫ് ഐ എന്നാ ബഹുജന പ്രസ്ഥാനം? ഇങ്ങനെ എന്തെങ്കിലും ഉണ്ടെന്നു അറിവുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിട്ടും അതിനു തയ്യാറാവാതെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സാംസ്കാരികവും രാഷ്ട്രീയവും ആശയപരവും ആയ ദാരിദ്ര്യത്തെ ആണ് സൂചിപ്പിക്കുനത്‌.

ഒന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ, ഈ ആരോപണങ്ങളില്‍ ചിലതൊക്കെ ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകരം ആയ കാര്യങ്ങള്‍ ആണ്. അങ്ങനെ ഇരിക്കെ ഈ കുറ്റങ്ങള്‍ ജോര്‍ജു ചെയ്തു എന്ന് അറിയമായിട്ടു പോലും തെളിവ് മറച്ചു വയ്ക്കുന്നത് കുറ്റകരം ആണ്. ഡി വൈ എഫ് ഐ തെളിവുകള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. ഇല്ലെങ്കില്‍ കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് വരും.

അങ്ങനെ കൈമാറാന്‍ തെളിവ് ഇല്ലെങ്കില്‍ ഈ ആരോപണങ്ങള്‍ ഒക്കെ കള്ളം ആണെന്ന് സമ്മതിച്ചു മാപ്പ് പറയണം.

അഡ്വ. ആന്റണി രാജുവും വാമനപുരം പ്രകാശ്കുമാറും ജനറല്‍ സെക്രട്ടറിമാര്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിമാരായി അഡ്വ. ആന്റണിരാജു,വാമനപുരം പ്രകാശ്കുമാര്‍ എന്നിവരെ പാര്‍ട്ടി ചെയര്‍മാന്‍ കെ. എം. മാണി നാമനിര്‍ദേശം ചെയ്തു. സംസ്ഥാന സ്റ്റിയറിങ്കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി വര്‍ക്കിങ്‌ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു.

Tuesday, June 15, 2010

യു.ഡി.എഫ്. വന്നാല്‍ ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കും - കെ.എം. മാണി എം.എല്‍.എ.

കടുത്തുരുത്തി: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി വീട്‌വച്ചുകൊടുക്കുമെന്ന് കെ.എം. മാണി എം.എല്‍.എ. പറഞ്ഞു. കേരള ദളിത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, ഇ.ജെ. ആഗസ്തി, സ്റ്റീഫന്‍ ജോര്‍ജ്, സഖറിയാസ് കുതിരവേലി, എന്‍.ജി. രാജപ്പന്‍ ,മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സ്റ്റീഫന്‍ പാറാവേലി, ഷീബ കുഞ്ഞപ്പന്‍, എം.എസ്. ജോസ്, ജോസ് പുത്തന്‍കാല, സണ്ണി തെക്കേടം, കെ.ടി. സിറിയക്ക്, മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

Friday, June 11, 2010

പകര്‍ച്ചപ്പനി: ഫലപ്രദമായ നടപടി വേണം -കേരളാ കോണ്‍ഗ്രസ് (എം)

കോട്ടയം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അധ്യക്ഷതവഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നിലവില്‍ വരുന്ന പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതാണെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ പാര്‍ട്ടി നേതാക്കളായ പി.സി. ജോര്‍ജ്, ഈപ്പന്‍ വര്‍ഗീസ്, ഡോ. കെ.സി. ജോസഫ്, ടി.യു. കുരുവിള, ജോസ് കെ. മാണി എം.പി, ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ചാഴികാടന്‍, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, പി.സി. ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Thursday, June 10, 2010

കേരള കോണ്‍ഗ്രസ്സിന് 68 ജനറല്‍ സെക്രട്ടറിമാര്‍

കേരള കോണ്‍ഗ്രസ്സിന് 68 ജനറല്‍ സെക്രട്ടറിമാര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന് 68 ജനറല്‍ സെക്രട്ടറിമാര്‍. വ്യാഴാഴ്ച കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് പുതിയ ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു.

നേരത്തെ നിശ്ചയിച്ചതു പ്രകാരം എറണാകുളം, ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റുമാര്‍ ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരാണ്. മറ്റ് പത്ത് ജില്ലകളിലെ പ്രസിഡന്റുമാര്‍ മാണി വിഭാഗത്തിനാണ്.

പുതിയ ജില്ലാ പ്രസിഡന്റുമാര്‍ തിരുവനന്തപുരം- കൊട്ടാരക്കര പൊന്നച്ചന്‍, കൊല്ലം- ബെന്നി കക്കാട്, പത്തനംതിട്ട- വിക്ടര്‍ ടി. തോമസ്, ആലപ്പുഴ- ജേക്കബ് തോമസ് അരികുപുറം, കോട്ടയം- ഇ.ജെ. ആഗസ്തി, ഇടുക്കി- ജോണിപൂമറ്റം, എറണാകുളം- ഷിബു തെക്കുംപുറം, തൃശ്ശൂര്‍- എം.പി. പോളി, പാലക്കാട്- കെ.വി. മാണി, കോഴിക്കോട്- ജോണ്‍ പൂതക്കുഴി, കണ്ണൂര്‍- ജോയ്‌സ് പുത്തന്‍പുര, വയനാട്- കെ.ജെ. ദേവസ്യ, കാസര്‍കോട്- പി.വി. മൈക്കിള്‍, മലപ്പുറം- ജോണി പുല്ലാന്താനി.

68 ജനറല്‍ സെക്രട്ടറിമാരില്‍ 27 പേര്‍ ജോസഫ് വിഭാഗത്തില്‍നിന്നുള്ളവരാണ്.

ജൂണ്‍ 25, 26 തീയതികളില്‍ ചരല്‍ക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന ക്യാമ്പ് നടത്തും.

സ്റ്റിയറിങ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ കെ.എം. മാണി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്, ഈപ്പന്‍ വര്‍ഗീസ്, ഡോ. കെ.സി. ജോസഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, June 8, 2010

മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം - കെ.എം.മാണി

തിരുവല്ല: ന്യൂനപക്ഷ വര്‍ഗ്ഗീയത വളരുകയാണെന്ന് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള കോണ്‍ഗ്ര്(എം) ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ലയനത്തിനുശേഷം നടന്ന പത്തനംതിട്ട ജില്ല നേതൃസംഗമം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വഴി കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ നല്‍കി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. ഖജനാവ് കാലിയാക്കുന്ന ഈ നടപടി അഴിമതിയാണെന്നും കെ.എം.മാണി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ പുതിയ നയപ്രഖ്യാപന പ്രസംഗം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ സംസ്ഥാന പാര്‍ട്ടികളുടെ ഫെഡറേഷന്‍ രൂപവത്കരിക്കാന്‍ കേരള കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പാര്‍ട്ടി വര്‍ക്കിംങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ്.എം.പുതുശ്ശേരി എം.എല്‍.എ, ജനറല്‍ സെക്രട്ടറിമാരായ പ്രൊഫ.ഡി.കെ.ജോണ്‍, ജോണ്‍.കെ.മാത്യൂസ്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കെ.ജി.സാബു, ഏബ്രഹാം കലമണ്ണില്‍, ഇ.കെ.ചെല്ലപ്പന്‍, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി.ആര്‍.രാജേഷ്, കുഞ്ഞുകോശി പോള്‍, സജി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

Monday, June 7, 2010

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ'പത്രം

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ'പത്രം

Sunday, June 6, 2010
തൃശൂര്‍: കേരള കോണ്‍ഗ്രസ് ലയനം സംബന്ധിച്ച് പ്രതികൂല പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ' മാസപത്രം. ഞായറാഴ്ച വിശ്വാസികളുടെ കൈകളിലെത്തുന്ന പത്രത്തിന്റെ ഈമാസത്തെ ലക്കത്തിലാണ് വാര്‍ത്തയുള്ളത്. വോട്ടിനെ ആര്‍ക്കാണ് ഭയം? തലക്കെട്ടിലെ പ്രധാന വാര്‍ത്തയിലാണ് കേരള കോണ്‍ഗ്രസിനെ ന്യായീകരിച്ചും കോണ്‍ഗ്രസിനെ വിമര്‍ശച്ചും സഭ നയം വ്യക്തമാക്കിയത്. കരുത്തും കര്‍മശേഷിയുമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രസ്ഥാനം കരുണാകരനെ പോലുള്ളവരുടെ നേതൃത്വത്തിലായിരുന്നു. കത്തോലിക്കരുടെ കൂടി വോട്ട് സമ്പാദിച്ച് പലതവണ അധികാരത്തിലേറിയ കോണ്‍ഗ്രസിന് ഇന്നതില്ല. കത്തോലിക്കാ സമൂഹത്തിന്റെ നീതിപൂര്‍വമായ ആവശ്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് എത്രത്തോളം നിലകൊണ്ടുവെന്ന ആത്മപരിശോധന അനിവാര്യമായെന്ന് പത്രം പറയുന്നു.
കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് പിന്നില്‍ കത്തോലിക്കാ മെത്രാന്‍മാരാണെന്നാണ് ഇടതുമുന്നണി ആക്ഷേപം. മതം, മതപരമായ കാര്യങ്ങളില്‍ ഇടപെടണമെന്നും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ കൂടുതല്‍ പങ്കുവെക്കേണ്ടിവരുമോയെന്ന ആശങ്കയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍േറത്. പാര്‍ട്ടികള്‍ പാര്‍ട്ടികളില്‍ ലയിക്കുന്നതും വ്യക്തികള്‍ കൂടുമാറി കൂറുമാറി പാര്‍ട്ടികളില്‍ ചേക്കേറുന്നതും ഇടതിലോ വലതിലോ പുത്തരിയല്ല. ഇതില്‍ കത്തോലിക്കസഭ നേതൃത്വങ്ങള്‍ വഴിവിട്ട് ഇടപെടാറില്ല. എന്നാല്‍, തങ്ങളെ ബാധിക്കുന്ന പ്രശ്‌നമായാല്‍ ഇടപെടുമെന്നും പത്രം പറയുന്നു. രാഷ്ട്രീയ ചലനങ്ങള്‍ സഭാ പിതാക്കന്‍മാര്‍ കാണരുതെന്ന നിര്‍ദേശം അവരെ തടയുന്നതിന് തുല്യമാണ്. സമൂഹത്തിന്റെ നേതാക്കള്‍ കൂടിയാണവര്‍. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വലിയ പാതകമല്ലെന്ന് മുന്നണികള്‍ അംഗീകരിക്കണം.
ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കരുതെന്ന ചിന്തയുണ്ടാക്കിയിരുന്നതിനാലാണ് ഇതുവരെ തൃശൂര്‍ പോലുള്ള മേഖലയില്‍ കേരള കോണ്‍ഗ്രസ് ശക്തിപ്രാപിക്കാതിരുന്നത്. ഇപ്പോള്‍ സ്ഥിതിമാറി. തെരഞ്ഞെടുപ്പ് കാലത്ത് മധുരവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവര്‍ പിന്നീട് സഭയുടെ പ്രതിസന്ധികളില്‍ മുഖംതിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് പോലെ സഭയോടൊപ്പം നിന്ന ഒരു പാര്‍ട്ടിയുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ ചീഫ് എഡിറ്ററായ പത്രം ചൂണ്ടിക്കാട്ടുന്നു.
ലയനം കത്തോലിക്കാസമൂഹത്തെ ശക്തിപ്പെടുത്തുമെന്നും അത് തങ്ങള്‍ പിന്തുണക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്നുമുള്ള ആശങ്കയുള്ളതിനാലാണ് 'മാധ്യമം' പത്രവും ചില ചാനലുകളും സഭക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും പത്രം വിമര്‍ശിക്കുന്നു.

Friday, June 4, 2010

കെ.എം.മാണിയുടെ സഹോദരന്‍ കെ.എം.ചാണ്ടി അന്തരിച്ചു

കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം.മാണി എം.എല്‍.എയുടെ ജ്യേഷ്ഠസഹോദരന്‍ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ കെ.എം.ചാണ്ടി (80) അന്തരിച്ചു. പ്രമുഖ കര്‍ഷകനായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒരാഴ്ചയായി തെള്ളകത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ മറിയക്കുട്ടി (കരൂര്‍ വെള്ളമറ്റം കുടുംബാംഗം). മക്കള്‍: മാനുവല്‍, സെലിനാമ്മ (എസ്.ബി.ഐ. റിട്ട. ഉദ്യോഗസ്ഥ, ആവോലി), ജോസഫ് (വൈറ്റ്‌ലൈന്‍ ട്രേഡേഴ്‌സ് മരങ്ങാട്ടുപിള്ളി), തോമസ് (ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ഏറ്റുമാനൂര്‍), അലക്‌സാണ്ടര്‍ (സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍), ട്രീസമ്മ (ട്രാവന്‍കൂര്‍ സിമന്റ്‌സ് നാട്ടകം). മരുമക്കള്‍: ലൈസമ്മ മൈലാടിയില്‍ (കൊഴുവനാല്‍), പ്രൊഫ. ജോര്‍ജ് ജേക്കബ് പാറക്കാട്ടേല്‍ (വാഴക്കുളം), ഡോ. റാണി കാവുകാട്ട് (പ്രവിത്താനം), ജെസ്സി ആലഞ്ചേരില്‍ (അതിരമ്പുഴ), മിനി ഒട്ടത്തില്‍ (നാലുകോടി), കെ.ജെ.മാത്യു നരിതൂക്കില്‍ ഇടമറ്റം (ദേവമാതാ കോളേജ്, കുറവിലങ്ങാട്), മറ്റ് സഹോദരങ്ങള്‍: അന്നക്കുട്ടി ജെയിംസ് അടയ്ക്കാമുണ്ടയ്ക്കല്‍ (മൂഴൂര്‍), പരേതയായ റോസമ്മ ജോസഫ് പറയനിലം (കരിമണ്ണൂര്‍), പരേതനായ തോമസ് (കൂടരഞ്ഞി). ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.

Thursday, June 3, 2010

മുഖ്യമന്ത്രിയുടെ വര്‍ഗീയകൂരമ്പ്

പാര്‍ട്ടി സെക്രട്ടറി എന്തും പറയട്ടെ. അദ്ദേഹം നിയമത്തിന്റെ മുമ്പില്‍ ഒരു സാധാരണ പൌരന്‍ മാത്രം, അതില്‍ കൂടിയതെന്തോ ആണെന്നന്് ഭാവിക്കു
ന്നുണ്െടങ്കില്‍ പോലും. എാന്നല്‍, മുഖ്യമന്ത്രി അങ്ങനെയല്ല. എല്ലാ ജനവിഭാഗങ്ങളോടും ഒരേപോലെ നീതിപുലര്‍ത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഭരണകര്‍ത്താവാണ് അദ്ദേഹം. ഏതെങ്കിലും ജനവിഭാഗത്തിന്റെ നേരേ വര്‍ഗീയതയാരോപിച്ച് കടന്നക്രമണം നടത്താന്‍ തുനിയുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിക്കസേരയെ വെറുതെ ഒരു രാഷ്ട്രീയക്കാരന്റെ കസേരയാക്കി മാറ്റുകയാണെന്ന പരിതാപകരമായ സത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. വി.എസില്‍നിന്നന്ന് ആരും അത് പ്രതീക്ഷിച്ചില്ല. എന്നാല്‍, രണ്ടു ന്യൂനപക്ഷ വിഭാഗങ്ങള്‍ ക്കെതിരായി അദ്ദേഹം നടത്തിയ പ്രസ്താവന സത്യപ്രതിജ്ഞാലംഘന ത്തില്‍ കുറഞ്ഞ ഒന്നുമല്ലെന്നു പറയേണ്ടിയിരിക്കുന്നു. വര്‍ഗീയ ചേരി തിരിവിന് പ്രേരിപ്പിക്കാവു
ഈ പ്രസ്താവന ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമല്ലേയെ
് നിയമവിദഗ്ധര്‍ പറയട്ടെ. ആരോടും പ്രീതിയോ വിദ്വേഷമോ ഇല്ലാതെ എല്ലാ സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാന്‍ ബാധ്യസ്ഥനല്ലേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി? അതല്ലേ അദ്ദേഹം മുഖ്യമന്ത്രിയെ
നിലയില്‍ എടുത്ത സത്യപ്രതിജ്ഞയുടെ ചൈതന്യം. ഇങ്ങനെ രണ്ടു വിഭാഗങ്ങളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ചത് യാതൊരു കാരണവശാലും ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നനടപടിയല്ല.
കേരളത്തിലെ രണ്ടു പ്രബല ന്യൂനപക്ഷ വിഭാഗങ്ങളാണ് ക്രൈസ്തവരും മുസ്ലിംകളും. ഈ രണ്ടു സമുദായങ്ങളും വര്‍ഗീയത വളര്‍ത്തുന്നുവെ
മുഖ്യമന്ത്രിയുടെ പ്രസ്താവന (1-6-10) ആ രണ്ടു സമുദായങ്ങളെയും അടച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്. ആ രണ്ടു സമുദായങ്ങളെയും ശത്രുക്കളായി കാണാന്‍ ഭൂരിപക്ഷ സമുദായത്തോട് ആഹ്വാനം ചെയ്യു
തിനു തുല്യമാണിത്. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത തരംതാണ നിലപാടാണിത്. വെറുമൊരു മാര്‍ക്സിസ്റ് നേതാവെ
നിലയിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചതെങ്കില്‍ അര്‍ഹിക്കു
അവഗണനയോടെ അതിനെ എഴുതിത്തള്ളാമായിരുന്നു.
പക്ഷേ, അദ്ദേഹം ഇന്നു മുഖ്യമന്ത്രിക്കസേരയിലാണ് ഇരിപ്പ്.

സമചിത്തതയോടും പക്വതയോടുംകൂടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യു നേതൃത്വമാണ് ഈ രണ്ടു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഇന്നുള്ളത്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളം സമാധാനം അനുഭവിച്ചുവെങ്കില്‍ അതിനു കാരണം മുസ്ലിം സമുദായത്തിന് നേതൃത്വം കൊടുക്കുന്നവരുടെ പക്വതയും സാമുദായിക മൈത്രിയിലുള്ള വിശ്വാസവും മാത്രമായിരുന്ന. ആളിക്കത്താമായിരു.ഒത്തിരിയേറെ പ്രശ്നങ്ങളുടെ തീനാമ്പുകളെ തുടക്കത്തില്‍ത്തന്ന e അണയ്ക്കാന്‍ അവര്‍ തയാറാകു
ത് കണ്ടില്ലെന്ന നടിക്കാന്‍ എങ്ങനെ മുഖ്യമന്ത്രിക്കാവും, സംസ്ഥാനത്തിന്റെ നന്മയിലും സഹോദരസമുദായങ്ങളുടെ സുസ്ഥിതിയിലും അദ്ദേഹത്തിനു വിശ്വാസമുണ്െടങ്കില്‍!

Tuesday, June 1, 2010

ലയനവിരുദ്ധ വാദങ്ങള്‍ക്കും വിശ്വാസ്യത വേണം - മാണി

ലയനവിരുദ്ധ വാദങ്ങള്‍ക്കും വിശ്വാസ്യത വേണം - മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തെ എതിര്‍ക്കുന്ന വാദങ്ങള്‍ക്കും വിശ്വാസ്യത വേണമെന്ന് കെ.എം.മാണി. രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലയനത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ്സിന്റ അടിസ്ഥാന സമീപനംമൂലമാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നല്‍കി. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യം തങ്ങളുടെയും അടിസ്ഥാന സമീപനമാണ്. കേരള കോണ്‍ഗ്രസ്സുകളുടെ യോജിപ്പ് ഭൂരിപക്ഷവിഭാഗങ്ങളെ യു.ഡി.എഫിന് എതിരാക്കുമെന്ന ആശങ്കയില്‍ കാര്യമില്ല. ''ഇല്ലാത്ത കാര്യങ്ങള്‍ കുത്തിവയ്ക്കാതിരുന്നാല്‍ മതി''. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തോട് ഇത്രയും എതിര്‍പ്പ് കോണ്‍ഗ്രസ്സില്‍നിന്ന് പ്രതീക്ഷിച്ചില്ല. എന്തിനാണ് ഇത്രയും എതിര്‍പ്പെന്ന് അറിയില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ല. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. കോണ്‍ഗ്രസ്സുമായി നടക്കുന്ന ചര്‍ച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. സീറ്റിന്റെ കാര്യത്തിലൊന്നും തര്‍ക്കമില്ല. തിരഞ്ഞെടുപ്പാകുമ്പോള്‍ അര്‍ഹമായ സീറ്റുകള്‍ ചോദിക്കും. അനര്‍ഹമായോ അന്യായമായോ ആവശ്യപ്പെടില്ല. മെറിറ്റ് നോക്കി ഇക്കാര്യങ്ങളില്‍ മുന്നണി തീരുമാനമെടുക്കും - മാണി പറഞ്ഞു.

ലയനത്തിനുള്ള രാഷ്ട്രീയകാരണം കേരള കോണ്‍ഗ്രസ് ഐക്യമാണ്. ലയനത്തോടെ പി.ജെ.ജോസഫ് മാത്രമല്ല മുന്നണി വിട്ടുവന്നത്. എല്‍.ഡി.എഫിന് ഓശാന പാടിയിരുന്ന വലിയൊരു വിഭാഗം ആ ചേരിവിട്ട് പുറത്തുവന്നു. വഴിതെറ്റിയ അവരെ മടക്കിക്കൊണ്ടുവരാനായതില്‍ അഭിമാനമുണ്ട്. കോണ്‍ഗ്രസ് വിട്ടുപോയവര്‍ മടങ്ങിവരണമെന്ന് കോണ്‍ഗ്രസ്സും ആഗ്രഹിക്കുന്നില്ലേ? - അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി നിര്‍ഗുണ പരബ്രഹ്മമായി മാറിയിരിക്കയാണ്. മുഖ്യമന്ത്രിയെന്ന സ്ഥാനത്തിന്റെ മഹനീയത സി.പി.എം. കളഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകാതെവന്നതോടെ ഭരണം സ്തംഭിച്ചു. സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടാന്‍ വെല്ലുവിളിക്കുകയാണ്. പൊതുകടവും ആളോഹരി കടവും വര്‍ധിച്ചതല്ലാതെ വികസനരംഗത്ത് കടംവാങ്ങിയ പണമെത്തിയില്ല. വാര്‍ഷിക പദ്ധതി തുക തന്നെ 80 ശതമാനമേ ചെലവഴിക്കാനായുള്ളൂ. അതിന്റെ പകുതിയും മാര്‍ച്ചുമാസത്തില്‍ ധൃതിപിടിച്ച് ചെലവിടുകയായിരുന്നു - മാണി പറഞ്ഞു.

തന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപത്തോട് മാണി പ്രതികരിച്ചത് ഇങ്ങനെയാണ് - ''എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. 45 വര്‍ഷം എം.എല്‍.എ യും 20 വര്‍ഷം മന്ത്രിയുമായിരുന്ന എന്റെ മതേതരത്വം നാട്ടുകാര്‍ക്ക് മാറ്റുരച്ചുതന്നെ അറിയാം''.

വിളിയെത്തിയില്ല; പി.സി. തോമസ്‌ 'അനാഥന്‍'

തിരുവനന്തപുരം: എല്‍.ഡി.എഫ്‌. യോഗത്തിലേക്കുള്ള 'വിളി' കാത്തുനില്‍ക്കുകയായിരുന്നു പി.സി. തോമസ്‌ . ഇതിനായി അദ്ദേഹം തലസ്‌ഥാനത്തു തന്നെ ഉണ്ടായിരുന്നു. കൂടെക്കൂട്ടാനുള്ള സി.പി.എം. മോഹം തല്ലിക്കെടുത്തിയത്‌ ആര്‍.എസ്‌.പിയും സി.പി.ഐയും ചേര്‍ന്നാണ്‌ .

ഇടതു മുന്നണി യോഗം തുടങ്ങിയപ്പോള്‍ കഴിഞ്ഞ യോഗത്തിലെ ധാരണ തുടര്‍ന്നുകൂടെയെന്നായിരുന്നു സി.പി.എം. ചോദ്യം. എന്നാല്‍ തോമസിനെ കൂടെക്കൂട്ടിയാല്‍ ഇടതുമുന്നണിയ്‌ക്കായി പ്രവര്‍ത്തിച്ച എന്‍.സി.പിയേയും ഐ.എന്‍.എലിനേയും കൂടെ ചേര്‍ക്കണമെന്നായി ആര്‍.എസ്‌.പിയും സി.പി.ഐയും. എന്‍.സി.പിയ്‌ക്കെതിരേ കോണ്‍ഗ്രസ്‌(എസ്‌) നേരിയ ശബ്‌ദമുയര്‍ത്തി.

അതോടെ തോമസിന്റെ കാര്യം വിട്ട്‌ ചര്‍ച്ച പ്ലസ്‌ ടുവിലേക്ക്‌ നീങ്ങി

Mangalam

Monday, May 31, 2010

പിള്ള സാറിനും ജേക്കബ്‌ സാറിനും കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഒരു തുറന്ന കത്ത് :

പിള്ള സാറിനും ജേക്കബ്‌ സാറിനും കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഒരു തുറന്ന കത്ത് :

പ്രിയ പെട്ട പിള്ള സാറും, ജേക്കബ്‌ സാറും അറിയുവാന്‍ , ഒരു പാവപെട്ട കേരള കോണ്‍ഗ്രസ്‌ കാരന്‍ എഴുതുന്നത്‌ ...ആയിരത്തി തൊള്ളായിരത്തി അറുപത്തി നാലില്‍, കേരള കോണ്‍ഗ്രസ്‌ രൂപം കൊള്ളുമ്പോള്‍, നിങ്ങളും കൂടി പടുത് ഉയര്‍ത്തിയ ഈ പ്രസ്ഥാനത്തോട് നിങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നത് വര്‍ഗ വഞ്ചന അല്ലെ ?

പിള്ള സാര്‍ അങ്ങ് സ്ഥാപക നേതാവ് അല്ലെ ? അണികളെ പോലെ തന്നെ ( ഇപ്പോള്‍ അങ്ങയുടെ പാര്‍ടിയില്‍ അച്ഛനും മോനും മാത്രമേ ഉള്ളൂ ) , അണികള്‍ എന്ന് ഉദേശിച്ചത്‌ കേരള കോണ്‍ഗ്രസിന്റെ അണികളെ ആണ്, അങ്ങേക്കും ഈ പാര്‍ട്ടി നന്ന്കുന്ന കാണാന്‍ ഇഷ്ടമില്ലേ ? കയില്‍ ഇരുപ്പും , പ്രവര്‍ത്തി ദോഷവും കൊണ്ട് , അങ്ങേയുടെ പാര്‍ടിയില്‍ ഇപ്പോള്‍ മകന്‍ മാത്രം ആണല്ലോ ഏക എം എല്‍ എ . സ്ഥാപക നേതാവ് എങ്കിലും , അങ്ങ് അങ്ങയുടെ പാര്‍ട്ടിയുടെ സ്ട്രെങ്ങ്ത് അല്ലോചിചില്ലേ ? ഒരു എം എല്‍ എ മാത്രം ഉള്ള നേതാവിന് എങ്ങനെ പാര്‍ട്ടി ചെയര്‍മാന്‍ ആകാന്‍ പറ്റും ? അല്ലേല്‍ തന്നെ അങ്ങ് എല്‍ ഡീ എഫിലും , ഒരു കാലത്ത് കോണ്‍ഗ്രസിലും ഒക്കെ ചേക്കേറാന്‍ പോയ നേതാവ് അല്ലെ . അപ്പൊ പിന്നെ എങ്ങനെ ഞ്ഗല്‍ വിശ്വസിച്ചു ചെയര്‍മാന്‍ ആക്കും?? അതല്ലേ കുഴപ്പം .

അങ്ങ് ആദ്യം വെറുതെ നാക്ക് വെടക്കു ആകാതെ , കേരള കോണ്‍ഗ്രസില്‍ വന്നു ചേരൂ ..അങ്ങയുടെ നിളയും വിലയും നില നിറുത്തൂ ..ഈ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നു ..
അല്ലേല്‍ കേവല്‍ ഒരു സീറിനു വേണ്ടി അല്ലേല്‍ ജയിച്ചാല്‍ ഒരു വട്ടം കൂടി മന്ത്രി ആകാന്‍ വേണ്ടി , ദേശീയ പ്രസ്ഥാനത്തിന്റെ കാലു നക്കാന്‍ പോയി, അവസാനം അവര് തന്നെ അങ്ങയെ കാലു വാരും..അതാണ്‌ വലിയ കോണ്‍ഗ്രസ്‌ ( ദേശീയ കോണ്‍ഗ്രസ്‌) .

പിന്നെ ജേക്കബ്‌ സാറേ..വെറുതെ കുഞ്ഞു വായില്‍ വല്യ വര്‍ത്താനം പറയാതെ ഇങ്ങു പോരെ ....തങ്ങളെ വളര്‍ത്തിയത്‌ കേരള കോണ്‍ഗ്രസ്‌ അന്ന് അല്ലതെ കോണ്‍ഗ്രസ്‌ അല്ലാ.. അന്ന് ഡിക്കില്‍ പോയപ്പോഴും ഞങള്‍ പറഞ്ഞു വേണ്ട ജേക്കബേ...അതി മോഹം ആണ് എന്ന്..കേട്ടോ ..അവസാനം എന്തായി ? അധോ ഗതി ...അല്ലേല്‍ വേണ്ട ആ പാവം ജോണി നെല്ലൂരിനെ എലും വെറുതെ വിടെന്നെ...

വഴി തെറ്റി പോയ കുഞ്ഞാടുകളെ തിരച്ചു വരൂ ..കേരള കോണ്‍ഗ്രസ്‌ നിങ്ങളെ സ്വീകരിക്കും ...ഇല്ലേല്‍ ഇനി അനുഭവിക്കാന്‍ തീരുമാനിച്ചാണ് എങ്കില്‍ ...

ഒന്ന് ഓര്‍ക്കുക ഇത് കേരള കോണ്‍ഗ്രസ്‌ ആണ് ...അതിന്റെ അണികള്‍ ആണ് പറയുന്നത് ....

തീയില്‍ കുരുത്ത ഈ പ്രസ്ഥാനത്തെ പുറകില്‍ നിന്നും കുത്താന്‍ നോക്കിയാല്‍ ....നടക്കില്ല ....

കര്‍ഷക മക്കളുടെ രക്തം കൊണ്ട് വളര്‍ന്ന നിങ്ങള്‍ ...വളര്‍ന്ന പോലെ തന്നെ തകരും, അവസാനം പീ സീ തോമസിന്റെ ഗതി ആകും ...

യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി

ഈ അടുത്തായി ചില യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്ന ഒരു കാര്യം ഉണ്ട്. കേരളാ കോണ്‍ഗ്രസ്‌ പോലുള്ള പ്രാദേശിക പാര്‍ടികളുടെ പ്രസക്തി നഷ്ടപ്പെട്ടു. എല്ലാവരും ദേശിയ പാര്‍ട്ടി ആയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിക്കണം. ഐ എന്‍ സി യിലേയ്ക്കു വിളിക്കുന്നു, മാതൃ സംഘടന മാടി വിളിക്കുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖം ഉണ്ട്. എന്നാല്‍, എന്തുണ്ട് ഗുണം?

ഒന്നാമത്തെ കാര്യം - നേതൃത്വം എന്ന് പറയുന്ന ഒന്ന് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്‌ ഉണ്ടോ?

ഉമ്മന്‍ ചാണ്ടി ഒരു മാതിരി നല്ലൊരു ഭരണാധികാരി ആയിരുന്നു കഴിഞ്ഞ മന്ത്രിസഭാ കാലയളവില്‍. എന്നാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തികച്ചും ദയനീയം ആയിരുന്നു എന്ന കാര്യം പറയേണ്ടതില്ലല്ലോ. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നേക്കാം, എന്നാല്‍ അത് ഇടതുപക്ഷത്തിന്റെ ദൌര്‍ബല്യം അല്ലാതെ കോണ്‍ഗ്രസിന്റെ ഗുണം കൊണ്ട് അല്ല. മുഘ്യമന്ത്രി ആയിരുന്നപ്പോള്‍ പോലും നല്ല വികസോനോന്മുഖം ആയ ഭരണം കാഴ്ച വെച്ചെങ്കിലും പാര്‍ടിയില്‍ യാതൊരു വിധ നേതൃത്വപരമായ പ്രകടനവും ഉണ്ടായില്ല.

കെ പി സി സി പ്രസിഡന്റിന്റെ കാര്യം നോക്കിയാല്‍, ഇത്രയും ദുര്‍ബലന്‍ ആയ ഒരു പ്രസിഡന്റ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല. മുരളീധരന്‍ വരെ ഇതിനെക്കാള്‍ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. പാര്‍ട്ടി വളര്‍ത്താന്‍ നോക്കാതെ സ്വന്തം കാര്യവും, അത് മുന്‍നിര്‍ത്തി സ്വന്തം ഗ്രൂപും മാത്രം നോക്കി ജീവിക്കുന്ന ഈ കെ പി സി സി പ്രസിഡന്റ്‌ എങ്ങനെ ഈ ആവശ്യം ഉന്നയിക്കാന്‍ യോഗ്യന്‍ ആകുന്നതു?

കേന്ദ്രത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ വളരെ ചടുലവും വികസനോന്മുഖവും ആധുനികവും ആയ ഒരു കോണ്‍ഗ്രസ്‌ രൂപപ്പെട്ടു വരുകയാണ്. ദേശിയ തലത്തില്‍ ജനസമ്മിതി അര്‍ജ്ജിക്കുന്നതില്‍ യു പി എ ഗവണ്മെന്റ് വളരെ ശ്രദ്ധ കൊടുക്കുന്നും ഉണ്ട്. അതുകൊണ്ട് തന്നെ ആണ് കേരളാ കോണ്‍ഗ്രസ്‌ ദേശിയ തലത്തില്‍ സോണിയ ഗാന്ധിയുടെ കരങ്ങളെ ശക്തിപ്പെടുത്താന്‍ യു ഡി എഫ് എന്ന ചട്ടക്കൂടിനോട് അത്യധികം കൂറ് പുലര്‍ത്തി ജനാതിപത്യ മൂല്യങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കേരളത്തിലെ അവസ്ഥ അതാണോ? കഴിഞ്ഞ തവണ വലിയ കുഴപ്പം ഇല്ലാത്ത ഭരണം കാഴ്ച വച്ചെങ്കിലും (കോണ്‍ഗ്രസ്‌ നയങ്ങളോട് മിക്കവാറും കേരളാ കോണ്‍ഗ്രസ്‌ യോജിക്കുന്നു) തൊഴുത്തില്‍ കുത്തും, നേതൃത്വം ഇല്ലായ്മയും ഗ്രൂപിസം മുതലായ നാടകങ്ങളും കാരണം ജനങ്ങളെ വെറുപ്പിചില്ലേ?

ഇപ്പോള്‍ തന്നെ അധികാരത്തിന്റെ അപ്പക്കഷണം അടുത്ത് വരുന്നു എന്ന് മണം കിട്ടിയ ഗ്രൂപ് ചെന്നായ്ക്കള്‍ അതിനായി കടിപിടി തുടങ്ങിക്കഴിഞ്ഞു. ഇടതു സര്‍കാരിനെതിരെ ഒരു വഞ്ചനാദിനം പ്രഖ്യാപിച്ചിട്ടു അത് നടത്താന്‍ പല ജില്ലകളിലും കഴിഞ്ഞില്ല. ഇങ്ങനെ ഉള്ള കോണ്‍ഗ്രസില്‍ ലയിക്കണം അല്ലെ?


ഇടതു മുന്നണിക്ക്‌ ബദല്‍ ആയി യു ഡി എഫിന്റെ നയങ്ങളെ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ മെനക്കെടാതെ ഇപ്പോഴേ നടക്കാന്‍ പോകുന്ന ഗ്രൂപ് നാടകത്തിന്റെ സാമ്പിള്‍ ഇപ്പോഴേ ജനങ്ങളെ കാണിച്ചാല്‍ ചെലപ്പോള്‍ അടുത്ത അസ്സെംബ്ലി തെരഞ്ഞെടുപ്പില്‍ വീണ്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അട്ഭുതപ്പെടെണ്ടത് ഇല്ല. അത് ഉണ്ടാവാതിരിക്കാന്‍ യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസ്‌ അക്ഷീണം പ്രയത്നിക്കും പ്രവര്‍ത്തിക്കും.



പി സി തോമസിനായി വഞ്ചനാ വര്‍ഷം

പി സി തോമസ്‌ വഞ്ചിച്ചതിനു ഒക്കെ ദിനം ആഘോഷിക്കാന്‍ പോയാല്‍ കലണ്ടറില്‍ ദിവസം ബാക്കി ഉണ്ടാവില്ല.

കേന്ദ്രത്തില്‍ മന്ത്രിയാവാന്‍ വേണ്ടി രാഷ്ട്രീയത്തില്‍ കൈ പിടിച്ചു വളര്‍ത്തിയ മാണിസാറിനെ വഞ്ചിച്ചു

എന്‍ ഡി എ തോറ്റു തുന്നം പാടി മന്ത്രിസ്ഥാനം പോയപ്പോള്‍ വലിയ മന്ത്രി ഒക്കെ ആക്കിയ വാജ്പേയിയെ വഞ്ചിച്ചു

ഇടുക്കിയില്‍ പാര്‍ലമെന്റ് ഇലക്ഷന് നിര്‍ത്തില്ല എന്ന് വന്നപ്പോള്‍ ഇടതുമുന്നണിയില്‍ അഭയം നല്‍കിയ പി ജെ ജോസെഫിനെ വഞ്ചിച്ചു

പി സി യുടെ കയ്യില്‍ നിന്നും വഞ്ചനകള്‍ ഏറ്റു വാങ്ങാന്‍ കേരള രാഷ്ട്രീയും ഇനിയും ബാക്കി

അടിക്കുറിപ്പ്: ഇനി എന്തിനാവും പിണറായിയെ വഞ്ചിക്കുക എന്ന് ആണിപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പ്രവാചകരുടെ ആലോചന.

ലയനത്തോടെ മധ്യകേരളം എല്‍ ഡി എഫിന് അന്യം ആയി

കേരള കോണ്‍ഗ്രസുകളുടെ ലയനത്തോടെ ഇടതു മുന്നണി മധ്യ കേരളത്തില്‍ ഏകദേശം കുറ്റി അറ്റ് പോയിരിക്കുകയാണ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കര്‍ഷക മേഘലകളില്‍ കേരള കോണ്‍ഗ്രസ്‌ ജെ യുടെ ജനസമ്മിതി ഇടതുമുന്നണിയെ താങ്ങി നിര്‍ത്തിയിരുന്നു എന്നുള്ളത് ആര്‍ക്കും നിഷേധിക്കാന്‍ ആവാത്ത സത്യം ആണ്.

പേരിനു പി സി തോമസിന്റെ നേതൃത്വത്തില്‍ ഒരു കേരള കോണ്‍ഗ്രസ്‌ ഇടതുമുന്നണിയില്‍ ഉണ്ടെങ്കിലും ഒരു പഞ്ചായത്ത്‌ വാര്‍ഡില്‍ പോലും സ്ഥാനര്തികളെ ജയിപ്പിക്കാന്‍ ശക്തി ഇല്ല എന്നത് തര്‍ക്കമറ്റ കാര്യം ആണ്.

ശക്തമായ സംഘടന ശേഷി കാരണം സി പി എം കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു പരിധി വരെ ശക്തം ആണെന്നത് സത്യം ആണെന്നിരിക്കെ, പാര്‍ട്ടി അണികള്‍ മാത്രം പോര ഒരു ഇലക്ഷന്‍ ജയിക്കാന്‍. മേല്‍പ്പറഞ്ഞ ഭാഗങ്ങളിലെ ജനങ്ങള്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ ഒരു പാലം ആയിരുന്നു കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം. അവര്‍ പോയതോടെ ഈ ഭാഗങ്ങളില്‍ ഒരു സീറ്റില്‍ പോലും ഇടതുമുന്നണി ജയിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ സംജാതം ആയിരിക്കുകയാണ്.

ഈ ഒരു തിരിച്ചറിവ് തന്നെ ആണ് പിണറായി വിജയനെ ഈ ലയനത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നതും. തികച്ചും ചെറുതായ ഒരു ഈര്‍ക്കിലി സംഘടന ആയിരുന്നു ജോസേഫിന്റെ കേരള കോണ്‍ഗ്രസ്‌ എങ്കില്‍ അവര്‍ വിട്ടു പോകുന്നതില്‍ സി പി എമ്മിന് സന്തോഷം മാത്രമേ ഉണ്ടാവാന്‍ ന്യായമുള്ളൂ. ആ സീറ്റുകള്‍ കൂടി സി പി എമ്മിന് മത്സരിക്കാമല്ലോ.

എന്നാല്‍ ഇപ്പോള്‍ മത്സരിക്കാന്‍ ഇഷ്ടം പോലെ സീറ്റുകള്‍ എന്നാല്‍ ജയിക്കാന്‍ സാധ്യത വിരളം. ഈ യഥാര്ത്യത്തെ അഭിമുഖീകരിക്കാന്‍ ഉള്ള കഷ്ടപ്പാട് ആണ് പിണറായി വിജയനെ എന്തും വിളിച്ചു പറയാന്‍ നിര്‍ബന്ദീകരിക്കുന്നത്.

ലക്ഷ്യം ഐക്യ കേരള കോണ്‍ഗ്രസ് -

ലക്ഷ്യം ഐക്യ കേരള കോണ്‍ഗ്രസ് - മോന്‍സ് ജോസഫ്

കടുത്തുരുത്തി: മുന്നണി വിടാനുണ്ടായ പ്രധാന കാരണങ്ങള്‍ ഐക്യ കേരള കോണ്‍ഗ്രസ് സ്ഥാപിക്കുകയെന്ന ലക്ഷ്യവും മന്ത്രിസഭയുടെ വിദ്യാഭ്യാസ, റവന്യൂ നയങ്ങളോടുള്ള എതിര്‍പ്പുമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു.കേരള കോണ്‍ഗ്രസ് (ജെ) കടുത്തുരുത്തി സെന്‍ട്രല്‍ ജങ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്. മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷനായി. ഫ്രാന്‍സിസ് ജോര്‍ജ്, സ്റ്റീഫന്‍ പാറാവേലി, ജോണ്‍ നീലമ്പറമ്പില്‍, ജോസ് വഞ്ചിപ്പുര, ജോസ് പാറേക്കാട്ട്, പ്രൊഫ. മേഴ്‌സി ജോണ്‍ തുടങ്ങിയവരും പ്രസംഗിച്ചു

ഐക്യം കാലഘട്ടത്തിന്റെ ആവശ്യം

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസുകളുടെ ഐക്യം കേരളത്തിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും രക്ഷയ്‌ക്ക്‌ ഉതകുമെന്നും ഇത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത്‌ഫ്രണ്‌ട്‌ - എം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി വിലയിരുത്തി. ജയിംസ്‌ പെരുമാകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാജന്‍ കുന്നത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ജോളി മടുക്കക്കുഴി, റിജോ വാളാന്തറ, ജോസ്‌ നെല്ലിയാനി, ജയിംസ്‌ പള്ളിവാതുക്കല്‍, അജു പനയ്‌ക്കല്‍, ജോര്‍ഡിന്‍ കിഴക്കേത്തലയ്‌ക്കല്‍, ഇര്‍ഫാന്‍ ഹുസൈന്‍, വിഴിക്കത്തോട്‌ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

വികസനത്തിന്‌ ശക്തി പകരും: ഫ്രാന്‍സിസ്‌ ജോര്‍ജ്‌

വികസനത്തിന്‌ ശക്തി പകരും: ഫ്രാന്‍സിസ്‌ ജോര്‍ജ്‌

ഈരാറ്റുപേട്ട: കേരള കോണ്‍ഗ്രസുകളുടെ ഐക്യം കേരളത്തിന്റെ സമസ്‌ത മേഖലകളുടെയും സമഗ്ര വികസനത്തിനു ശക്തി പകരുമെന്ന്‌ കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എക്‌സ്‌ എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ പൂഞ്ഞാര്‍ നിയോജകമണ്‌ഡലം കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ിയോജകമണ്‌ഡലം പ്രസിഡന്റ്‌ സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്‌ എംപി, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോസ്‌ പാറേക്കാട്ട്‌, ജോയിച്ചന്‍ കുന്നയ്‌ക്കാട്ട്‌, തോമസ്‌ മുക്കാടന്‍, ജോസ്‌ കൊച്ചുപുര, തോമാച്ചന്‍ പുതിയാപറമ്പില്‍, ലീലാ ശശി, റസിം മുതുകാട്ടില്‍, വി.എസ്‌ മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എം. ദളിതരെ കൊള്ളയടിക്കുന്നു- ദളിത്ഫ്രണ്ട് (എം)

വൈക്കം:സി.പി.എം. ദളിത് വിഭാഗങ്ങളെ ചൂഷണം ചെയ്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയശേഷം അവരുടെ അവകാശാനുകൂല്യങ്ങള്‍ കൊള്ളയടിക്കുകയാണെന്ന് കേരള ദളിത് ഫ്രണ്ട് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് കെ.എന്‍.രവിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.അപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ജി.രാജപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, കെ.കെ.ബാബു, രാജപ്പന്‍ വാഴമന, കെ.കെ.സുരേന്ദ്രന്‍, അംബികാ മുരുകന്‍, എം.സി.പ്രമോദ്, എം.കെ.രാജു, ജയന്‍ കാരാത്തറ, ഒ.കെ.ശ്യാംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക് മത്സരിച്ചാല്‍ :

കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക് മത്സരിച്ചാല്‍ :

യു ഡീ എഫിലെ എല്ലാ കക്ഷികളും കൂടി മത്സരിച്ചപ്പോള്‍ തൊണ്ണൂറു സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി മത്സരിച്ചത് . എന്നാല്‍ അതില്‍ ജയിച്ചത് വെറും ഇരുപതു നാല് സീറ്റുകളില്‍ മാത്രം. ഇത് ഒരു ദേശീയ പ്രസ്ഥാനം എന്ന് അവകാശപെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളരെ മോശം ആയ ഒരു പ്രകടനമാണോ ?

അത് മാത്രം അല്ല മറ്റു ഖടക കക്ഷികള്‍ നില മെച്ചപെടുത്തിയപ്പോള്‍ എന്തേ ഈ ദേശീയ പാര്‍ട്ടി മാത്രം തകര്‍ന്നു അടിഞ്ഞു.. കാരണം വളരെ വ്യക്തം ...ജന പിന്തുണ ഇല്ലാത്ത ഒരു പാര്‍ട്ടി ആണ് കോണ്‍ഗ്രസ്‌ .

ഇന്ന് ഏകദേശം ഇരുപതില്‍ പരം ഗ്രൂപ്പുകള്‍ ഉള്ള ഈ പ്രസ്ഥാനം നാശത്തിന്റെ വാക്കിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച ആണ് നമ്മള്‍ കാണുന്നത് . കേരളത്തിലെ കോണ്‍ഗ്രസിന്റെ യസസ്സു ഉയര്‍ത്തിയ ലീഡര്‍ കെ കരുണാകരനെയും മറ്റും, മാറ്റി നിറുത്തി, പുല്ല്ല് വില കല്പിക്കുന്ന ഈ കഴിവ് കേട്ട കോണ്‍ഗ്രസ്‌ നേതൃതം ഗ്രൂപിസം അവസാനിപ്പിച്ച്‌ , ഇനി എങ്കിലും പാര്‍ട്ടിക്ക് കുറച്ചു അണികളെ ഉണ്ടാക്കാന്‍ നോക്കിയാല്‍ നന്ന് ...

യൂത്ത് കോണ്‍ഗ്രസ്‌ മെംബെര്‍ഷിപ്‌ കമ്പൈന്‍ ഒരു വമ്പിച്ച പരാജയം ആയി മാറി ഇല്ലേ ...സോണിയ ഗാന്ധിയും, രാഹുലും കോണ്‍ഗ്രസ്‌ നേതാക്കളെ വില്ച്ചു കാരണം ചോതിചില്ലേ ? കെ കരുണാകരന്‍ ,ആന്റണി, വയലാര്‍ രവി ഇവര്‍ കോണ്‍ഗ്രസ്‌ നയിച്ചിരുന്ന കാലത്ത് ഒരു കാല്തുമീ ഗതി കേടു കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്ഉണ്ടായിട്ടില്ല .

കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് എങ്ങനെയും കുറെ സീറ്റുകളില്‍ മത്സരിക്കണം എന്നെ ഉള്ളൂ . ജയിക്കുക എന്നത് അവര്‍ക്ക് പര്ഞ്ഞ്ട്ടില്ല ..ഇനി ജയിക്കാന്‍ ഉള്ള സാഹ ചാര്യം ഉണ്ടേല്‍ പോലും ഗ്രൂപ്പ്‌ കളിച്ചു കാലു വാരി തോല്ല്കും.. കഴിഞ്ഞ പരല്മെന്റ്റ് ഇലക്ഷന്‍ നമ്മള്‍ കണ്ടതാണല്ലോ . പാലക്കാട് സീറ്റ്‌ എങ്ങനെ തോറ്റു?

പതി മൂന്നു സീറ്റില്‍ ജയിച്ചത്‌ വലിയ കാര്യം എന്ന് കരുതി അന്ന് ആശാന്‍ മാര്‍ ഇര്ക്കുനത് ...ആ വിജയം ഒരിക്കലും കോണ്‍ഗ്രസിന്റെ വിജയം അല്ലാ..മറിച്ചു ക്രിസ്ത്യന്‍ , നായര്‍ വോടുകളുടെ ദൃവീകരണം കൊണ്ട് മാത്രം ആണ്. ക്രെഡിറ്റ്‌ പോകണ്ടത് നമ്മുടെ ലാവ്‌ലിന്‍ വിജയന്‍ സഖാവിനും ...

എന്നാല്‍ ഈ വിജയം എന്റേത് എന്ന് ഉമ്മനും, എന്റേത് എന്ന് രമേഷും അഹങ്കരിക്കുന്ന കൊണ്ടാണല്ലോ പാവം മുരളീധരനെ പോലും മൂന്നു രൂപ മെംബെര്‍ഷിപ്‌ കൊടുക്കാതെ മാറ്റി നിറുത്തുന്നത് .

കേരള കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ് എന്നെ കക്ഷികള്‍ ഇല്ല എങ്കില്‍ ഈ കോണ്‍ഗ്രസ്‌ എത്ര സീറ്റില്‍ ജയിക്കും ? പത്തു സീറ്റില്‍ ജയിക്കുമോ ?

രാഷ്ട്രീയ സാഹചര്യം മനസ്സില്‍ ആകാത്ത പാവം ഉമ്മന്‍ ചാണ്ടിയും രമേഷും:

ഈ കാലമത്രയും കേരള കോണ്‍ഗ്രസുകാര്‍ അകമഴിഞ്ഞ സപ്പോര്‍ട്ട് ആയിരുന്നു ഉമ്മന്‍ ചാണ്ടിക്ക് . എന്നാല്‍ എന്തിനു വേണ്ടി ? ആര്‍ക്കു വേണ്ടി ? ഷാഫി പറമ്പിലിനെ പോലെ ഉള്ള തങ്ങളുടെ ഗ്രൂപ്പ്‌ കാരനായ കോളേജ് പിള്ളേരെ കൊണ്ട് വിവരകേട്‌ വിളിച്ചു പറയിപ്പിച്ചത് എന്തിനു ? കൈരളി ടീ വീ ക്കാരെ വില്ച്ചു വരുത്തി ( കൈരളി മാത്രം ) , പത്ര സമ്മേളനം നടത്തി വില കളഞ്ഞ ആര്യാടന്‍ സാഹിബിനെ എന്തിനു ഇളക്കി വിട്ടു ? കോട്ടയം ഡീ സീ സീ പ്രസിഡന്റ്‌ കെ സീ ജോസഫ്‌ എന്ത് കണ്ടിട്ടാണ് കേരള കോണ്‍ഗ്രസിനെ വെല്ലു വിളിച്ചത് ? അതിനു മാത്രം വളര്‍ന്നോ ഈ നേതാക്കള്‍ ഒക്കെ ?

കേരള കോണ്‍ഗ്രസ്‌ കാരുടെ വോട്ട് വാങ്ങി പുതുപ്പള്ളിയില്‍ നിന്നും അജയന്‍ ആയി ജയിക്കുന്ന ഉമ്മന്‍ ചാണ്ടി , എന്തിനു ഈ പ്രഹസനം നടത്തുന്നു ?അങ്ങ് എന്താണ് ഈ പേടിക്കുനത് ? കേരള കോണ്‍ഗ്രസ്സുകാര്‍ ലയിച്ചപ്പോള്‍ താങ്കളുടെ മുഖ്യ മന്ത്രി പദത്തിനു ഇളക്കം തട്ടിയോ. അര്‍ത്ഥമില്ലാത്ത പ്രസ്താവനകള്‍ ഇറക്കി താങ്ങള്‍ സ്വയം വില കളയുക അല്ലെ ഉണ്ടായത് ? ഈ കാലമത്രയും ഉമ്മന്‍ ചാണ്ടിയെ ഒരു കേരള കോണ്‍ഗ്രസ്‌ കാരനെ പോലെ തന്നെ കരുതി ആണ് ഞങള്‍ നെഞ്ചില്‍ എത്തിയത് ...അങ്ങനെ ഉള്ള കേരള കോണ്‍ഗ്രസുകാരുടെ നെച്ചില്‍ ശൂലം കുത്താന്‍ മാത്രം ഇപ്പോള്‍ എന്താണ് പുതുപ്പള്ളി തമ്പുരാന് പേടി ?

മുഖ്യ മന്ത്രി കസേര ആണോ ? അതോ സീറ്റ്‌ ആണോ ? സീറ്റ്‌ ഇവിടെ ഒരു പ്രശ്നം അല്ലാ എന്ന് പറഞ്ഞുവല്ലോ മാണി സാര്‍... പിന്നെ എന്താണ് പ്രശ്നം ? തങ്ങളുടെ മുഖ്യ മന്ത്രി കസേര തട്ടി എടുക്കാന്‍ നടക്കുനതു സാക്ഷാല്‍ രമേശ്‌ ചെന്നിത്തല തന്നെ അല്ലെ ? അല്ലെങ്കില്‍ തന്നെ ഇന്ന് കോണ്‍ഗ്രസില്‍ ആരുണ്ട്‌ മുഖ്യ മന്ത്രി കസേരക്ക് യോഗ്യന്‍ ? ഉമ്മന്‍ ചാണ്ടിയെ കെ കരുണാകരനും ആയോ അല്ലെങ്കില്‍ ആന്റണിഇയും ആയോ തട്ടിച്ചു നോക്കിയാല്‍ ഒരു കഴിവ് കേട്ട നേതാവ് അല്ലയോ ? പുതുപ്പള്ളിയില്‍ പോലും കേരള കോണ്‍ഗ്രസ്‌ മനസ് വെച്ചാല്‍ യു ഡീ എഫ് സ്ഥാനാര്‍ഥി തോല്‍ക്കാം എന്നതല്ലേ സാഹചര്യം ? കോണ്‍ഗ്രസ്സും , കേരള കോണ്‍ഗ്രസ്സും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ അവിടെ സീ പീ എം ആണ് ജയിച്ചത്‌ ...മാത്രം അല്ലാ പൊതുവേ സീ പീ എമിന് സക്തി ഉള്ള ഒരു മണ്ഡലം ആണ് പുതുപ്പള്ളി ..കേരള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ജോസ് കെ മാണി മത്സരിച്ചപ്പോള്‍ മാത്രം ആണ് പുതുപ്പള്ളിയില്‍ യു ഡീ എഫിന് പരലമെന്റ്റ് എലക്ഷന് ലീഡ് കിട്ടിയത് ...അങ്ങനെ ഉള്ള ഒരു മണ്ഡലത്തില്‍ നിന്ന് അങ്ങ് ജയിക്കും എന്ന് എന്താണ് ഉറപ്പു ? പുതുപ്പള്ളി ഒഴിച്ച് വേറെ എവിടെ നിന്നാലും ദയനീയ പരാജയം മണക്കുകയും ചെയാം ...

പിന്നെ രമേഷ്ജി , എന്താ പറയാനാ രാഷ്ട്രീയ സാഹചര്യം അങ്ങേക്ക് മനസ്സില്‍ ആകുന്നില്ല അല്ലെ ?
കോട്ടയത്ത്‌ പണ്ട് മത്സരിക്കാന്‍ വന്നപ്പോള്‍ ഈ പറയുന്ന രാഷ്ട്രീയ സാഹചര്യം മനസ്സില്‍ ആയരുന്നോ ?
അല്ലെങ്കില്‍ തന്നെ അബ്ദുള്ള കുട്ടി , ഇതു സാഹചര്യത്തില്‍ ആണ് മാന്യന്‍ ആയതു . എസ് എഫ് ഐ പ്രസിഡന്റ്‌ ആരുന്നപ്പോള്‍ ഈ മാന്യന്‍ എത്രയോ കെ എസ് യു പിള്ളേരെ തല്ലി നിരത്തി ഇരിക്കുന്നു ? എത്രയോ കെ എസ് യു പിള്ളേര് ഈ മാന്യന്റെ ഗുണ്ടകളുടെ തല്ലു കൊണ്ട് വീട്ടില്‍ ഇരിക്കുന്നു ? അത് പോലെ മനോജ്‌, ശിവ രാന്മാന്‍..പിന്നെ നമ്മുടെ വീരന്‍ ഇവര്കൊക്കെ എന്ത് സാഹചര്യം ആണോ ഉള്ളത് അതെ സാഹ ചാര്യം തന്നെ ആണല്ലോ പീ ജെ ജോസഫിനും ഉള്ളത് ...ഇനിയും രമേഷ്ജിക്ക് മനസ്സില്‍ ആകില്ല എങ്കില്‍ പിന്നെ അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും എന്നാ ഒരു പഴ ചെല്ല് ഉണ്ട്. അത് ഓരത്ത് വെച്ചാല്‍ നന്ന്.

ഇത് തീയില്‍ കുരുത്ത കേരള കോണ്‍ഗ്രസ്‌, ഈ പ്രസ്ഥാനം വെയിലത്ത്‌ വാടില്ല .....

Saturday, May 29, 2010

മാണിസാറിനെ ആര്‍ക്കാണ് പേടി ?

കെ.എം.മാണി എന്ന പാലാ മരങ്ങാട്ടുപിള്ളി കരിങ്കോഴക്കല്‍ മാണി മകന്‍ മാണിയുടെ അധ്യാപകര്‍ പോലും അദ്ദേഹത്തെ മാണിസാറെന്നേ വിളിക്കൂ. അതെന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ നേതാക്കന്‍മാരിലൊരാളാണ് മാണിസാര്‍. അനാവശ്യമായ വിവാദങ്ങളില്‍ തലയിട്ട് അലമ്പുണ്ടാക്കാത്തതുകൊണ്ട് വേറെ ഇമേജുകളൊന്നുമില്ല. മരണവീട്ടില്‍ പോയാല്‍ വിങ്ങിപ്പൊട്ടി കരയുമെന്നല്ലാതെ വേറൊരു ദോഷവുമില്ല.

കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി (പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു നീങ്ങുന്ന ബ്രാക്കറ്റ് പാര്‍ട്ടി എന്നാണ് രണ്‍ജി പണിക്കര്‍ സാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്) ലയിച്ച് ശക്തി പ്രാപിച്ചു സംഘടിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും എല്ലാം ഒരേപോലെ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ് ? ലോക്കല്‍ വേശ്യയെ കല്യാണം കഴിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞതുപോലെ പിളരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒന്നാകുമ്പോള്‍ പൊളിറ്റിക്കലി ഒന്നു കയ്യടിക്കാന്‍ പോലും കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആരെയാണ് പേടിക്കുന്നത് ?

കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ രാഷ്ട്രീയനേതാവാണ് മാണിസാര്‍. ഇന്നലെ വന്നുകയറി നിയമസഭയുടെ നടുത്തളത്തില്‍ തുള്ളിക്കളിക്കുന്നവന്‍മാരും മാണി സാറും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്‍റെ അനുഭവപരിചയം തന്നെയാണ്. രാഷ്ട്രീയപരിചയം കൊണ്ട് മാണിസാറിനെ ഉപദേശിക്കാനോ തിരുത്താനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്യാദി ജന്മങ്ങളോ യോഗ്യരല്ല എന്നു പറഞ്ഞാല്‍ അതൊരു കേരളാ കോണ്‍ഗ്രസ്സുകാരന്‍റെ സ്വരമാണ് എന്നാരും പറയരുത്.

മാണിസാറും പി.സി.ജോര്‍ജ് സാറും നേരത്തേ തന്നെ ലയിച്ചു. മാണിയാണ് കേരളത്തിന്‍റെ ശാപം എന്നു പ്രസംഗിച്ചു നടന്ന നേതാവാണ് ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ വികസനം പാലായില്‍ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നത് മാണി സാറാണ് എന്നദ്ദേഹം വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ പ്രചരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്നു പുറത്തായ ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതായിരുന്നു കേരളാ കോണ്‍ഗ്രസിലെ അവസാന പിളര്‍പ്പ്. ഒടുവില്‍ മുനയൊടഞ്ഞ ആയുധങ്ങളെല്ലാം മാണിസാറിന്‍റെ കാല്‍ക്കല്‍ വച്ചു വണങ്ങി ജോര്‍ജ് ഡീസന്‍റായി.

ജോസഫ് മാണിയോടൊപ്പം ചേരുന്നത് ചരിത്രപരമായ ഒരു ലയനമാണ്. ജേക്കബും പിള്ളയും ഒന്നും കേ.കോ ചരിത്രത്തില്‍ അത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരല്ല. പിള്ളയ്‍ക്കു മന്ത്രിസ്ഥാനം കിട്ടിയാല്‍ കെഎസ്ആര്‍ടിസിയുടെ തലസ്ഥാനം കൊട്ടാരക്കരയാകും എന്നു ചിലര്‍ പറയാറുണ്ട്. എല്ലാ ബസ്സുകളും കൊട്ടാരക്കരയ്‍ക്ക്. എല്ലാ സര്‍വീസുകളും കൊട്ടാരക്കരയില്‍ നിന്ന്.

ജോസഫ് ലയിക്കുമ്പോള്‍ സ്വാഭാവികമായും ജോസഫിനെ പിന്തുണയ്‍ക്കുന്ന നല്ലൊരു ശതമാനം ജോസഫ് ഗ്രൂപ്പുകാരും മാണിസാറിനോടൊപ്പം ചേരും. പി.സി.തോമസ് പറയുന്നതുപോലെ ഔദ്യോഗികപക്ഷം അങ്ങനെ കാര്യമായൊന്നുമില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ സിപിഎമ്മിനൊപ്പം നില്‍ക്കണം എന്ന വാശിയുള്ളവരായിരുന്നില്ല, ഒരിക്കലും. പല നേതാക്കളും മാണി ഗ്രൂപ്പുമായി സഹകരിച്ചു പോകണം എന്നഭിപ്രായമുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് സൈക്കിളിലിരിക്കുന്ന പി.സി.തോമസ് ഒരു രാഷ്ട്രീയമാലിന്യമാണ് എന്നു ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കിടക്കുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കാര്യമാണ്. അല്ലെങ്കിലും മൂവാറ്റുപുഴ സീറ്റ് ജോസ് കെ.മാണിക്കു കൊടുത്തതിനു ചീത്ത വിളിച്ചു പുറത്തുപോയ തോമസ് ഇനിയെങ്ങനെ മാണിസാറിന്‍റെ മുഖത്തു നോക്കും ? നേരത്തെ തന്നെ മാണിസാറിന്‍റെ കൂടെക്കൂടിയ ജോര്‍ജ് ആ കണ്‍ഫ്യൂഷനില്‍ നിന്നു രക്ഷപെട്ടു.

മുകളില്‍ പറഞ്ഞതുപോലെ പത്തോ ഇരുപതോ മണ്ഡലങ്ങിലെ രാഷ്ട്രീയം പൂര്‍ണമായും ഒരു സഖ്യകക്ഷിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് കോണ്‍ഗ്രസിന് അത്ര പെട്ടെന്നു സഹിക്കാന്‍ കഴിയില്ല. ദുര്‍ബലരായ നേതാക്കളുടെ ഒരു നിരയാണ് ഇന്നു കോണ്‍ഗ്രസിലുള്ളത്. കെ.മുരളീധരനെപ്പോലും പേടിക്കുന്ന അവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുരളിയും ശക്തിപ്രാപിച്ച കേ.കോയും ഒപ്പമുണ്ടെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

സംസ്ഥാന രാഷ്ട്രീയം അങ്ങനെ കിടക്കുമ്പോഴും മാണിസാര്‍ ചിലര്‍ക്കൊക്കെ ഒരു ഹാസ്യകഥാപാത്രമാണ്. ഏതാണ്ട് 45 വര്‍ഷമായി കേരളനിയമസഭയിലിരിക്കുന്ന ആ മനുഷ്യനെ അങ്ങനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം ഒരു സമ്മേളനത്തില്‍ പോലും ഉറക്കം തൂങ്ങിയിരുന്നിട്ടില്ല.ഒരു ഘട്ടത്തില്‍ സിപിഎം പിന്തുണയോടെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വരെ മാണിസാറിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. അന്ന് 19 എംഎല്‍എമാരോ മറ്റോ കേ.കോയ്‍ക്കുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഎം പുറത്തു നിന്ന് പിന്തുണച്ചുകൊണ്ട് കേ.കോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.

പിളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി എന്ന ആക്ഷേപത്തിനെ മാണി സാര്‍ നേരിട്ട ഡയലോഗ് പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമായി മാറി- പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് !
പുതിയ ലയനം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പാലായും തൊടുപുഴയും ചേരുമ്പോള്‍ രാഷ്ട്രീയപരമായി ഒരു പുതിയ അടിയൊഴുക്കിനും സാധ്യതയുണ്ടാകും. ലയിച്ചു പണ്ടാരമടങ്ങി തുള്ളിത്തുളുമ്പി നില്‍ക്കുന്ന കേരളാ കോണ്‍ഗ്സു കാണാന്‍ ‍ഞാന്‍ പോകുന്നുണ്ട്. കണ്ടിട്ടു പറയാം ബാക്കി !

Berly Thomas
http://berlytharangal.com/?page_id=1787

Friday, May 28, 2010

കേരള കോണ്‍ഗ്രസ് നയപ്രഖ്യാപനം

ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് നയപ്രഖ്യാപനം

കോട്ടയം:കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളുടെ വിളംബരവേദിയായി ഐക്യകേരള കോണ്‍ഗ്രസ്സിന്റെ ലയനസമ്മേളനം. ലയനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് വേദിയില്‍ ചെയര്‍മാന്‍ കെ.എം.മാണി പാര്‍ട്ടി വിഭാവനംചെയ്യുന്ന നയങ്ങള്‍ പ്രഖ്യാപിച്ചത്.

പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യം നഷ്ടപ്പെടാതെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം നല്‍കണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ്സിന്റെ സ്വീകാര്യത പൊതുസമൂഹത്തില്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് നയപ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് വ്യക്തം.

കേന്ദ്രം കൈവശംവച്ചിരിക്കുന്ന അധികാരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും വികേന്ദ്രീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൂടുതല്‍ അധികാരം കൈയാളാന്‍ അവസരമൊരുക്കുക എന്ന പാര്‍ട്ടിലക്ഷ്യമാണ് ഇതിനുപിന്നില്‍.

കര്‍ഷകരെ അധ്വാനവര്‍ഗ്ഗത്തിന്റെ പട്ടികയിലേക്ക് എഴുതിച്ചേര്‍ത്തത് കേരള കോണ്‍ഗ്രസ്സാണെന്ന് ഐക്യസമ്മേളനം ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ സ്വപ്നം സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് മേല്‍ക്കോയ്മയുള്ള ഭരണമാണെന്ന് കെ.എം.മാണി പ്രഖ്യാപിച്ചു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച രണ്ട് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ദളിത് വിഭാഗങ്ങളെ കേരളത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരണമെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.

പറയാതെ പറഞ്ഞ് മാണി കത്തിക്കയറി

കോട്ടയം: അനുയായികളും, സഹപ്രവര്‍ത്തകരുമായി ചില സ്വപ്നങ്ങള്‍ പങ്കുവച്ചാണ് കെ.എം. മാണി ലയനസമ്മേളനത്തില്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അതില്‍ ഫെഡറല്‍ ജനാധിപത്യവും, ദേശീയതലത്തില്‍ പ്രാദേശിക കക്ഷികളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും, കര്‍ഷകരുടെ ശാക്തീകരണവുമൊക്കെ ഇടകലര്‍ന്നിരുന്നു. എന്നാല്‍ അതിലൂടെ അദ്ദേഹം പറയാതെ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ നിലപാടുതന്നെയാണ്. ലയനത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സോ താനോ ആരുടെ മുമ്പിലും മുട്ടുമടക്കാനില്ല. ലയനം യു.ഡി.എഫിന് ഒരിക്കലും ബാധ്യതയാകുന്നില്ല. നേരെമറിച്ച് ഗുണകരമാവുകയാണ്.

ലയനത്തില്‍ ആര്‍ക്കാണ് അസൂയ എന്ന് മാണി പലവട്ടം ചോദിച്ചു. പിണറായിക്ക് ഇതിലെന്താണ് കാര്യമെന്നും ചോദിച്ചു. തിരഞ്ഞെടുപ്പുകാലത്ത് പെരുന്നയിലും, ചേര്‍ത്തലയിലും, മെത്രാന്മാരുടെ അരമനകളിലുമൊക്കെ പോയി മുഖം കാണിക്കുന്നവര്‍ക്ക് ഇപ്പോള്‍ മെത്രാന്മാരെ വിമര്‍ശിക്കാനെന്തവകാശമെന്ന് മാണി ചോദിച്ചു. പിണറായിയുടെ 'വര്‍ഗീയ കാര്‍ഡ്' കളികൊണ്ടൊന്നും കേരള കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനാകില്ലെന്നും പറഞ്ഞു.

യു.ഡി.എഫ്. എല്ലാവരുടേതുമാണ്, അവിടെ എല്ലാവരും സമന്മാരാണ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞതും ചില ലക്ഷ്യങ്ങള്‍വച്ചുതന്നെയാണ്. ഒരു എം.എല്‍.എ. മാത്രമുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്കും, എം.എല്‍.എ-യില്ലാത്ത ടി.എം. ജേക്കബിന്റെ പാര്‍ട്ടിക്കും, 11 എം.എല്‍.എ, മാരുള്ള തന്റെ പാര്‍ട്ടിക്കുമൊക്കെ അവിടെ തുല്യാവസരമാണ്. അപ്പോള്‍ കോണ്‍ഗ്രസിന് ഈ സമത്വത്തിന്റെ സംസ്‌കാരത്തില്‍നിന്ന് വേറിട്ട് നില്‍ക്കാനാകുമോ എന്നാണ് മാണി ചോദിച്ചത്.

മാണിയും ജോസഫും ഒന്നായി

കോട്ടയം: അണപൊട്ടിയ ആവേശത്തിനും കാതടപ്പിക്കുന്ന മുദ്രാവാക്യഘോഷത്തിനുമിടയില്‍ മാണി-ജോസഫ് കേരള കോണ്‍ഗ്രസ്സുകളുടെ ലയനസമ്മേളനം രാഷ്ട്രീയചരിത്രത്തില്‍ മറ്റൊരേടായി. ഏറ്റവും ശക്തിയുള്ള സംസ്ഥാന പാര്‍ട്ടിയാവുകയെന്ന ലക്ഷ്യം, ലയനസമ്മേളനം വിളംബരംചെയ്തു.

'ആര്‍ക്കും എതിരായല്ല; കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടിയാണ് ഈ ഐക്യം'-നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

കഴിഞ്ഞ 24-ാം തീയതി ഇരു കേരള കോണ്‍ഗ്രസ്സുകളും ലയിച്ച് ഐക്യ കേരള കോണ്‍ഗ്രസ് നിലവില്‍വന്നെങ്കിലും വ്യാഴാഴ്ച വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് ചേര്‍ന്ന ലയനസമ്മേളനത്തോടെയായിരുന്നു നടപടികള്‍ പൂര്‍ത്തിയായത്.

ഉച്ചമുതല്‍ തന്നെ തിരുനക്കര മൈതാനത്തേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പ്രവര്‍ത്തകരുടെ വരവ് തുടങ്ങി. നഗരമാകെ ചുവപ്പും വെള്ളയും കലര്‍ന്ന പാര്‍ട്ടികൊടികള്‍ നിറഞ്ഞിരുന്നു. മൂന്നുമണിയോടെ മൈതാനം നിറഞ്ഞു. ഗാനമേളയോടെയായിരുന്നു തുടക്കം. നാലുമണിയോടെ പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളുമെല്ലാം വേദിയിലെത്തി.

ആള്‍ക്കൂട്ടത്തിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും എത്തി. ഇരു നേതാക്കളെയും വലിയ ഒറ്റഹാരത്തിനുള്ളിലാക്കി പ്രവര്‍ത്തകരുടെ സ്വീകരണം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിന്റെ സ്വാഗതപ്രസംഗത്തില്‍ ഐക്യകേരള കോണ്‍ഗ്രസ് രൂപപ്പെടാനുള്ള കാരണം വ്യക്തമാക്കി. തുടര്‍ന്ന് ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ.യുടെ ഉദ്ഘാടന പ്രസംഗം.

'ഒന്നായ നിന്നെയിഹ രണ്ടെന്ന്
കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍...'

ആ ഇണ്ടല്‍-ദുഃഖം-ഇല്ലാതാവുകയാണ് രണ്ട് കേരള കോണ്‍ഗ്രസ്സുകളുടെയും ഒന്നാകലിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ആര്‍ക്കാണ് ആശങ്ക? ആര്‍ക്കാണ് അസഹിഷ്ണുത? ഐക്യത്തെ വളര്‍ത്തുകയല്ലേ വേണ്ടത്, തളര്‍ത്താമോ?-മാണി ചോദിച്ചു. പാടില്ലെന്ന് ജനത്തിന്റെ മറുപടി.

ലയനത്തെക്കുറിച്ചുള്ള പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടത്. പി.സി.തോമസിന്റെ നിലപാടിനേയും ശക്തിയായി വിമര്‍ശിച്ചു. ജനത്തിന്റെ ആവേശം കൂടി.

പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാതെതന്നെ, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്താകെ സംസ്ഥാന പാര്‍ട്ടികള്‍ ശക്തിയാര്‍ജ്ജിക്കുന്ന കാര്യം പി.ജെ. ജോസഫ് സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യം പരമപ്രധാനമായതുകൊണ്ടാണ് തങ്ങള്‍ ഇടതുമുന്നണി വിട്ടുവന്നത്. ഭിന്നവിഭാഗങ്ങളിലായി നിന്നപ്പോള്‍ ഉണ്ടായ നഷ്ടത്തെക്കുറിച്ച് അറിയണം. ഒന്നിച്ച് മുന്നേറുമ്പോഴുണ്ടാകുന്ന ഫലപ്രാപ്തിയെക്കുറിച്ചും'-അദ്ദേഹം പറഞ്ഞു.