ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Thursday, November 3, 2011

നിയമസഭയ്‌ക്കു പുറത്ത്‌ സ്‌പീക്കര്‍ക്ക്‌ എന്തുകാര്യമെന്നു ജോര്‍ജ്‌

നിയമസഭയ്‌ക്കു പുറത്ത്‌ സ്‌പീക്കര്‍ക്ക്‌ എന്തുകാര്യമെന്നു ജോര്‍ജ്‌

തിരുവനന്തപുരം: നിയമസഭയ്‌ക്കു പുറത്ത്‌ സ്‌പീക്കര്‍ക്ക്‌ എന്തുകാര്യമെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌.

വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ കൈയേറ്റം ചെയ്‌തുവെന്ന ആക്ഷേപത്തെ സംബന്ധിച്ച സ്‌പീക്കറുടെ റൂളിംഗിനു വിരുദ്ധമായി താന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചിട്ടില്ലെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. നിയമസഭയ്‌ക്കു പുറത്തു നടക്കുന്ന കാര്യങ്ങളില്‍ നടപടിക്കു പോയാല്‍ സ്‌പീക്കര്‍ക്ക്‌ അതിനേനേരം കാണൂവെന്ന്‌ ജോര്‍ജ്‌ പറഞ്ഞു. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ പി.സി. ജോര്‍ജ്‌ ഇല്ല. അതേസമയം ഭീഷണിക്കുമുന്നില്‍ വഴങ്ങുകയുമില്ല.

മുന്‍മന്ത്രി എ.കെ.ബാലന്‍ എം.എല്‍.എയെ ജാതി പറഞ്ഞു താന്‍ ആക്ഷേപിച്ചുവെന്ന്‌ പറയുന്നത്‌ ശരിയല്ല. ഏതെങ്കിലും സമുദായത്തെയോ ജാതിയെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. പട്ടികജാതിക്കാരോടുളള എന്റെ ആദരവുകൊണ്ടാണ്‌ പട്ടികജാതിക്കാരനായ അദ്ദേഹത്തെപ്പറ്റി ഒന്നും പറയുന്നില്ലെന്ന്‌ ഞാന്‍ പറഞ്ഞത്‌.

ബാലനോട്‌ ഇപ്പോഴും ഞാന്‍ ചര്‍ച്ചയ്‌ക്കു തയാറാണ്‌. എന്നോടൊപ്പമുളള ആളെ ആക്ഷേപിക്കാന്‍ ഒരുദ്ദേശവുമില്ല. രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി പട്ടികജാതി/വര്‍ഗ വിഭാഗത്തെ ഉപയോഗിക്കുന്നത്‌ ശരിയാണോ എന്ന്‌ ആലോചിക്കണം. ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ മാസങ്ങളോളം നീണ്ടുനിന്ന ചെങ്ങറ സമരം ഉണ്ടായപ്പോള്‍ അവരെ മോഷ്‌ടാക്കള്‍ എന്നു വിളിച്ച്‌ ആക്ഷേപിച്ച സംഭവമുണ്ടായിട്ടുണ്ട്‌. തെറ്റു ചെയ്‌താല്‍ ആരുടെ മുന്നിലും മാപ്പു പറയാം. തെറ്റു ചെയ്‌തുവെന്ന്‌ ബോധ്യപ്പെടുത്തണം. തെറ്റു ചെയ്യാത്തതിനാല്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെന്ന്‌ ജോര്‍ജ്‌ പറഞ്ഞു. സ്‌പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്‌തതായി ദൃശ്യമാധ്യങ്ങളില്‍ വന്ന വാര്‍ത്ത ജോര്‍ജ്‌ പിന്നീട്‌ പ്രസ്‌താവനയില്‍ നിഷേധിച്ചു.

നിയമസഭയ്‌ക്കകത്ത്‌ മാത്രമല്ല, സഭയ്‌ക്കു പുറത്തും എം.എല്‍.എമാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്‌പീക്കര്‍ക്ക്‌ അധികാരമുണ്ടെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന ഒരു എം.എല്‍.എയാണ്‌ താന്‍. നിയമസഭയ്‌ക്കു പുറത്ത്‌ എം.എല്‍.എമാര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതില്‍ സ്‌പീക്കര്‍ നടപടി സ്വീകരിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന്‌ അതിനുമാത്രമേ സമയം കാണുകയുള്ളൂ എന്ന സാഹചര്യത്തിലാണ്‌ താന്‍ പറഞ്ഞതെന്ന്‌ അദ്ദേഹം വിശദമാക്കി.

No comments: