ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Thursday, June 3, 2010

മുഖ്യമന്ത്രിയുടെ വര്‍ഗീയകൂരമ്പ്

പാര്‍ട്ടി സെക്രട്ടറി എന്തും പറയട്ടെ. അദ്ദേഹം നിയമത്തിന്റെ മുമ്പില്‍ ഒരു സാധാരണ പൌരന്‍ മാത്രം, അതില്‍ കൂടിയതെന്തോ ആണെന്നന്് ഭാവിക്കു
ന്നുണ്െടങ്കില്‍ പോലും. എാന്നല്‍, മുഖ്യമന്ത്രി അങ്ങനെയല്ല. എല്ലാ ജനവിഭാഗങ്ങളോടും ഒരേപോലെ നീതിപുലര്‍ത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഭരണകര്‍ത്താവാണ് അദ്ദേഹം. ഏതെങ്കിലും ജനവിഭാഗത്തിന്റെ നേരേ വര്‍ഗീയതയാരോപിച്ച് കടന്നക്രമണം നടത്താന്‍ തുനിയുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിക്കസേരയെ വെറുതെ ഒരു രാഷ്ട്രീയക്കാരന്റെ കസേരയാക്കി മാറ്റുകയാണെന്ന പരിതാപകരമായ സത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. വി.എസില്‍നിന്നന്ന് ആരും അത് പ്രതീക്ഷിച്ചില്ല. എന്നാല്‍, രണ്ടു ന്യൂനപക്ഷ വിഭാഗങ്ങള്‍ ക്കെതിരായി അദ്ദേഹം നടത്തിയ പ്രസ്താവന സത്യപ്രതിജ്ഞാലംഘന ത്തില്‍ കുറഞ്ഞ ഒന്നുമല്ലെന്നു പറയേണ്ടിയിരിക്കുന്നു. വര്‍ഗീയ ചേരി തിരിവിന് പ്രേരിപ്പിക്കാവു
ഈ പ്രസ്താവന ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമല്ലേയെ
് നിയമവിദഗ്ധര്‍ പറയട്ടെ. ആരോടും പ്രീതിയോ വിദ്വേഷമോ ഇല്ലാതെ എല്ലാ സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാന്‍ ബാധ്യസ്ഥനല്ലേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി? അതല്ലേ അദ്ദേഹം മുഖ്യമന്ത്രിയെ
നിലയില്‍ എടുത്ത സത്യപ്രതിജ്ഞയുടെ ചൈതന്യം. ഇങ്ങനെ രണ്ടു വിഭാഗങ്ങളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ചത് യാതൊരു കാരണവശാലും ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നനടപടിയല്ല.
കേരളത്തിലെ രണ്ടു പ്രബല ന്യൂനപക്ഷ വിഭാഗങ്ങളാണ് ക്രൈസ്തവരും മുസ്ലിംകളും. ഈ രണ്ടു സമുദായങ്ങളും വര്‍ഗീയത വളര്‍ത്തുന്നുവെ
മുഖ്യമന്ത്രിയുടെ പ്രസ്താവന (1-6-10) ആ രണ്ടു സമുദായങ്ങളെയും അടച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്. ആ രണ്ടു സമുദായങ്ങളെയും ശത്രുക്കളായി കാണാന്‍ ഭൂരിപക്ഷ സമുദായത്തോട് ആഹ്വാനം ചെയ്യു
തിനു തുല്യമാണിത്. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത തരംതാണ നിലപാടാണിത്. വെറുമൊരു മാര്‍ക്സിസ്റ് നേതാവെ
നിലയിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചതെങ്കില്‍ അര്‍ഹിക്കു
അവഗണനയോടെ അതിനെ എഴുതിത്തള്ളാമായിരുന്നു.
പക്ഷേ, അദ്ദേഹം ഇന്നു മുഖ്യമന്ത്രിക്കസേരയിലാണ് ഇരിപ്പ്.

സമചിത്തതയോടും പക്വതയോടുംകൂടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യു നേതൃത്വമാണ് ഈ രണ്ടു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഇന്നുള്ളത്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളം സമാധാനം അനുഭവിച്ചുവെങ്കില്‍ അതിനു കാരണം മുസ്ലിം സമുദായത്തിന് നേതൃത്വം കൊടുക്കുന്നവരുടെ പക്വതയും സാമുദായിക മൈത്രിയിലുള്ള വിശ്വാസവും മാത്രമായിരുന്ന. ആളിക്കത്താമായിരു.ഒത്തിരിയേറെ പ്രശ്നങ്ങളുടെ തീനാമ്പുകളെ തുടക്കത്തില്‍ത്തന്ന e അണയ്ക്കാന്‍ അവര്‍ തയാറാകു
ത് കണ്ടില്ലെന്ന നടിക്കാന്‍ എങ്ങനെ മുഖ്യമന്ത്രിക്കാവും, സംസ്ഥാനത്തിന്റെ നന്മയിലും സഹോദരസമുദായങ്ങളുടെ സുസ്ഥിതിയിലും അദ്ദേഹത്തിനു വിശ്വാസമുണ്െടങ്കില്‍!

No comments: